നെരൂദ തുറന്ന ആകാശം

Share post:

പറഞ്ഞറിയിക്കാനാകാത്ത ഒരു ഭാഷയുടെ പേരാണല്ലോ കവിത. ഹൃദയത്തിന്റെ ഭാഷ. അത്തരത്തിൽ ഒരു ഭാഷയെ അതിന്റെ എല്ലാ തീവ്രതയോടും തീഷ്ണതയോടും കൂടി വരച്ചിട്ട  വിശ്വപ്രസിദ്ധ ചിലിയൻ കവിയാണ് പബ്ലോ നെരൂദ. തന്റെ വാക്കുകൾക്കൊണ്ട് വായനക്കാരന്റെ ഉള്ളിൽ അനേകായിരം തിരമാലകളെ സൃഷ്ട്ടിച്ച നെരൂദയുടെ കവിതകൾ എല്ലാ കാലഘട്ടങ്ങളിലും പ്രസക്തമാണ്. നെരൂദയെ വായിച്ചു തുടങ്ങുമ്പോൾ   ഇനിയും പ്രണയം എന്താണെന്ന്  പഠിച്ചിട്ടില്ലാത്ത നമ്മുടെ കാഴ്ചകളെ, കാഴ്ച്ചപ്പടുകളെ  വളരെ  പതുക്കെ കവി മാറ്റി മറിക്കുന്നു. അദ്ദേഹത്തിന്റെ കവിതകൾ ഉള്ളിൽ ചേക്കേറിക്കഴിയുമ്പോൾ നമുക്ക് ചുറ്റും ഉള്ള ലോകം നിശ്ചലമാക്കുന്നതായും  എന്തിലും ഏതിലും പ്രണയത്തിന്റെയും  സ്‌നേഹത്തിന്റെ ശേഷിപ്പുകൾ തിങ്ങി നിൽക്കുന്നതായും നമുക്ക് അനുഭപ്പെട്ടു തുടങ്ങും.

നെരൂദയുടെ  ‘Twenty love poems and A song of Despire’ എന്ന കവിതാ സമാഹാരം സ്‌നേഹത്തിന്റെ വീഞ്ഞു തീർന്നു പോയ നമ്മുടെ കാലഘട്ടത്തിലെ ഓരോ മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകമാണ്. എത്ര ചേർത്തുപിടിച്ചിട്ടും ജീവിതം വിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്ന അനുഭവം നമ്മളെ മടുപ്പിച്ചിട്ടുണ്ടാകുമെന്നത് തീർച്ചയാണല്ലോ.  വർത്തമാനത്തെ പ്രണയം കൊണ്ട് എങ്ങനെ പ്രകാശവത്താക്കാം എന്ന് കാണിച്ചു തരുകയാണ് കവിയിവിടെ. തന്റെ കാവ്യബിംബങ്ങളെ കടലിനോടും കാറ്റിനോടും ഈ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളോടും കൂട്ടിയിണക്കി അദ്ദേഹം കവിത നെയ്യുന്നു. സ്‌നേഹം എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒന്നാണ്. നമ്മൾ പാടുന്നതും നൃത്തം വെക്കുന്നതും ആർപ്പുവിളിക്കുന്നതുക്കെ സ്‌നേഹിക്കപെടാനാണ്. നമ്മളെ പോലെ തന്നെ പ്രകൃതിയും സ്‌നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു എന്ന് കവി പറഞ്ഞുവെക്കുന്നു. അതൊടൊപ്പം നമ്മൾ വിചാരിക്കുന്നതിനേക്കാൾ തൊട്ടടുത്തേക്ക് നെരൂദ പ്രപഞ്ചത്തെ ആവാഹിക്കുന്നു. അതുകൊണ്ട് തന്നെ നെരൂദ കവിതകൾക്കെപ്പോഴും അകപ്പെട്ടു പോകുന്ന സ്‌നേഹത്തിന്റെ ഗന്ധമുണ്ട്.
വായനക്കാരന്റെ പ്രാണനിലേക്ക് സഞ്ചരിക്കാനുള്ള ഏറ്റവും നല്ല ഉപാധി പ്രണയമാണെന്ന് തിരിച്ചറിയുന്ന അദ്ദേഹം കവിതയിൽ സ്‌നേഹത്തിന്റെ നടപ്പു വഴികൾ സ്വീകരിക്കുന്നു. നെരൂദ എഴുതിയ പ്രണയം വായിക്കുമ്പോൾ ഇതായിരുന്നല്ലോ യഥാർത്ഥ പ്രണയമെന്ന് നമ്മൾ അത്ഭുതപ്പെടും.

പ്രണയത്തിന്റെ ഭാവങ്ങളായ നിശ്ചലത, ഏകാന്തത, വിഷാദം, മൗനം ഇവയെല്ലാമുണ്ട് ഈ കവിതകളിൽ. മരത്തിൽ നിന്നും പൊട്ടിവീണ ചില്ലയുടെ ശബ്ദത്തെ മഴയുടെ കരച്ചിലിനോടും തകർന്ന ഒരു ഹൃദയത്തോടും ഒരേ സമയം നെരൂദ ഉപമിക്കുന്നു. മനുഷ്യമനസ്സിന്റെ നീഗൂഢതകളെ പ്രകൃതിയിലെ ദൃശ്യമായ ചലനങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു. അതിൽ പ്രണയവും മരണവും വിരഹവും ഒരു പോലെ പ്രതിഫലിക്കുന്നു.

ഇദ്ദേഹമില്ലായിരുന്നെങ്കിൽ മനുഷ്യർക്ക് പ്രണയം പറയാൻ വാക്കുകൾ കുറഞ്ഞു പോയേനെ എന്ന് ചിന്തിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് ഈ ലേകത്ത്. ചുണ്ടുകൾക്കും ശബ്ദത്തിനുമിടയിൽ എന്തോ ഒന്ന് മരിച്ചു പോകുന്നു, പക്ഷിയുടെ ചിറകുകളുള്ള ഒന്ന്. തീവ്ര വേദനയും വിസ്മൃതിയും കലർന്ന ഒന്ന്, വലകളിൽ വെള്ളം നിൽക്കാത്ത ഒന്ന്. എത്ര തവണ വായിച്ചാലും മടുക്കാത്ത, വായിക്കുമ്പോളൊക്കെ നമ്മളെ സ്‌നേഹത്തിലേക്ക് മടങ്ങി വരാൻ പ്രേരിപ്പിക്കുന്ന കവി, വീടിന്റെ നാലു ചുവരുകൾക്കപ്പുറം പ്രണയം  തുറന്നു തരുന്ന ഒരാകാശത്തെയും  അടയാളപ്പെടുത്തുന്നു.

‘എത്ര ഹ്രസ്വം പ്രേമം
എങ്കിലും വിസ്മൃതിയെത്ര ദീർഘം.’

ജിബു കൊച്ചുചിറ

Related articles

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും...

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...