Literary World

ഞാനും മീനും പക്ഷിയും

ഒരസ്തമയത്തിന്റെ പടിവാതിലിൽതിരകളോട്കടലിന്റെ വസന്തങ്ങളെക്കുറിച്ച് ചോദിച്ച് ചോദിച്ചുകടലാഴങ്ങളിലേയ്ക്ക് ഞാനെന്നെ കൊണ്ടുപോകവേ,  എന്നിലേക്കോടിയെത്തിയൊരുനക്ഷത്രമത്സ്യം ,മെഡിറ്ററേനിയൻതീരങ്ങളിലെപ്പെഴോ പരിചിതമായനീലക്കണ്ണുള്ള  സ്വർണ വാലൻ സമുദ്രങ്ങളിൽ നിന്നും സമുദ്രങ്ങളിലേക്ക്ദേശാടനത്തിന് വന്നവനാണവൻ അവനെനെഞ്ചോടു ചേർത്തുപ്പിടിച്ചുമണൽമെത്തയിൽ  ആകാശം നോക്കിമലർന്നു കിടന്ന നേരം ആകാശത്തിന്റെ അനന്തതയിലേക്കെറിഞ്ഞൊരുചൂണ്ടയിൽഒരു പക്ഷി  കുരുത്തിടുന്നുസൈബീരിയൻ മലനിരകളിൽ...

കൃഷിക്കാരൻ

യശ്ശ:ശരീരനാം കർഷകൻ നട്ടൊരുതണലൊരുക്കുന്ന പൂമരച്ചില്ലയിൽകയറുടക്കി കുരുക്കു മുറുക്കുന്നചെളിനിറഞ്ഞ കൃഷിക്കാരനാണിയാൾ!തലതിരിഞ്ഞോരു കാലക്രമങ്ങളിൽമഴപെറുക്കി കുടഞ്ഞ നിലങ്ങളിൽവിളയിറക്കി തകർന്ന ശിഷ്ടങ്ങളേ...പരിതപിക്കുന്ന പരാതിയാണിന്നയാൾകരുതലില്ലാത്ത കാറ്റിന്റെ കൈകളാൽകുലതരാതെ പിടഞ്ഞ തൈവാഴകൾജലനിരപ്പിന്റെ നീണ്ട സമാധിയിൽവേരുനീറി തളർന്നോരു വിത്തുകൾ!പുരനിറച്ചും കടംകൊണ്ട തുണ്ടുകൾപണിമടുത്തോരടുപ്പിൽ ചിലന്തികൾഅനുഗ്രഹം...

മഴയ്‌ക്കൊപ്പം…

പുറത്ത്  മഴ പെയ്യുന്നു... മഴയിലേക്ക്  നീ നിന്റെ ഹൃദയവാതിലുകൾ തുറന്നിടുക, ആർത്തലച്ചും വിതുമ്പിയും ക്ഷമയോടെയും പല വിധത്തിലും ഭാവത്തിലും പെയ്യുന്ന മഴയെ ഒരു നിമിഷം ധ്യാനിക്കുക. മിഴിയടച്ചും മനമൊരുക്കിയും മഴയെ നോക്കുക... ഓരോ മഴയ്ക്ക് പിന്നിലും ദൈവം  രചിക്കുന്ന അത്ഭുതങ്ങൾ ഓർമിക്കുക. അപ്പോൾ ഓരോ...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക് ബാധ്യതയാണ്, വിദേശികൾക്ക് ചർച്ച.മാധ്യമങ്ങൾക്ക് ആഘോഷമാണ്, ആയുധ വ്യാപാരികൾക്ക് അവസരം. മനുഷ്യത്വമുള്ളവർക്ക് ആശങ്കയാണ്, പക്ഷം പിടിക്കുന്നവർക്ക് ആവേശം.ഭൂമിക്ക് ഒടുങ്ങാത്ത ശാപമാണിത്, മാനവരാശിയുടെ സമ്പൂർണ്ണ പരാജയവും. വിജയ് പി. ജോയി

മരിച്ചവന്റെ ഫേസ്ബുക്ക്

മരിച്ച സുഹൃത്തിന്റെ ഫേസ്ബുക്ക്ഇപ്പോഴും ചിരിച്ചു കിടക്കുന്നു!ഫേസ്ബുക്കിനറിയുമോഅതിന്റെ ഉടമ ജീവിച്ചിരിപ്പില്ല എന്ന്?ചിരിച്ചിത്രങ്ങൾ നിരത്തി വച്ച്അത് പുതിയ സൗഹൃദങ്ങളെസ്വാഗതം ചെയ്യുന്നു...ആഘോഷ രാവുകളെആൽബത്തിൽ നിറച്ച്ജീവന്റെ നാടകംവൃഥാ കെട്ടിയാടുന്നു!പ്രതികരണങ്ങളുടെ,ആഹ്‌ളാദ നിമിഷങ്ങളുടെ,രോഷത്തിന്റെ,പ്രണയത്തിന്റെപൂമാലകൾ കോർത്ത്ഭിത്തിയിൽ തൂക്കിയിടുന്നു...നിശ്ചലചിത്രങ്ങളുംചലനചിത്രങ്ങളുംപ്രദർശനശാലയൊരുക്കിയമുഖപ്പുസ്തക ഭിത്തിയിൽമരണവാർത്ത അറിഞ്ഞവഴിപോക്കന്റെ നെടുവീർപ്പ്!സുഹൃത്തിന്റെനിശബ്ദമായ തേങ്ങൽ...മരിച്ച...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി ജാവോ''. 'എല്ലാവർക്കും മാപ്പ് നൽകിക്കൊണ്ട്, എല്ലാവരോടും മാപ്പ്...

തെക്കോട്ടോഴുകൂ നീ ഗംഗേ!

ഭാഗീരഥീ നീയിനിദക്ഷിണദിക്കിലേക്ക് തിരിയുകഅറബിക്കടലിലെയശാന്തിയുടെതുരുത്തു നോക്കിയലയുകകാത്തിരിപ്പുണ്ടവിടെ ഭഗ്‌നജന്മങ്ങൾമുക്തിനേടുവാൻ! ഹിമവാഹിനീ നീയിനികിഴക്കുനോക്കിയുണരേണ്ടനിന്നിൽ തർപ്പണംചെയ്യാനുദിക്കില്ല സൂര്യൻപത്മയായ് നീയൊഴുകേണ്ടിനികാത്തിരിക്കില്ലബംഗാൾതീരവും ആര്യാവർത്തവുംപൂർവദിക്കിൽ നിനക്കായിനി ഗംഗേ... തിരയുന്നതെന്തേ ജഡങ്ങളേയോമുക്തി യാചിക്കുവാനിനിപിതൃക്കളില്ല മഗധയിൽനിന്റെ വിശപ്പൊടുങ്ങുവാൻപാപനാശിനീതെക്കോട്ടൊഴുകുക നീ!മുല വറ്റിയുണങ്ങിയപേരാറും പെരിയാറുംകാത്തിരിക്കുന്നു നിന്നെ!പാഴായ ജന്മങ്ങളടിഞ്ഞു കൂടിയപവിഴങ്ങളേറെയുണ്ടീദ്രാവിഡവർത്തത്തിലേതുരുത്തുകളിൽനിസ്സഹായമൊരുമൈതൃകവുമതിൻതുടകൾകീറിപ്പിറന്നചാപ്പിള്ളകളുമവർ വളർത്തിയസംസ്‌കാരങ്ങളുമിനികാത്തിരിക്കുന്നതു നിന്നിൽവിലയിക്കുവാൻ...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. 'പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക് പ്രവേശിക്കുക' പുറംകാഴ്ചകളിൽ കുടുങ്ങിക്കിടക്കാതെ മുന്നോട്ട് പോകുക. 'മോഹനം വനം,...

രണ്ടുതുരുത്തിലുള്ള മനുഷ്യർ

നമ്മുടെ ജീവിതങ്ങളെ വെല്ലുവിളിക്കുന്ന, ജീവിക്കുക എന്നതിൽ കവിഞ്ഞ് യാതൊരു ലക്ഷ്യവും ജീവിതത്തിനില്ലെന്നുറക്കെ പറഞ്ഞ് വായനക്കാരന്റെ ഉള്ളിൽ വാസമുറപ്പിക്കുകയും ചെയ്യുന്ന നോവലാണ് നിക്കോസ് കസൻദ്‌സാകീസിന്റെ 1946ൽ പ്രസിദ്ധീകൃതമായ ദീൃയമ വേല ഏൃലലസ. സോർബ, എത്ര...

സാമ്രാജ്യം

അടുക്കള ഒരു സാമ്രാജ്യമാണ്. ചക്രവർത്തിക്ക് വേണ്ടാത്ത ഒരേയൊരു സാമ്രാജ്യം ജന്മാന്തരങ്ങളായി ചക്രവർത്തിനിമാർ മാത്രം ഭരിച്ച, സാമ്രാജ്യം. വെണ്ണക്കൽ മാളികകളില്ല, കോട്ടകൊത്തളങ്ങളില്ല ആനയും അമ്പാരിയും തോഴികളും ഭടന്മാരും ഇല്ലേയില്ല എന്നിട്ടും അതൊരു സാമ്രാജ്യമാണ്. ഒരു ഒറ്റയാൾ സാമ്രാജ്യം. യുദ്ധം ചെയ്യുന്നതും യുദ്ധം ജയിക്കുന്നതും കാഹളം ഊതുന്നതും ജയഭേരി മുഴക്കുന്നതും ചക്രവർത്തിനി തന്നെ. നിങ്ങൾക്ക് ചക്രവർത്തിനിയെ സ്‌നേഹിക്കാം സ്‌നേഹിക്കാതിരിക്കാം അനുസരിക്കാം അനുസരിക്കാതിരിക്കാം.... പക്ഷേ അടുക്കള സാമ്രാജ്യത്തിൽ നിന്ന് ചക്രവർത്തിനിയെ...

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും നമ്മൾ ആ മരംക്കൊണ്ട വെയിലിനെക്കുറിച്ച് ഓർക്കാറേയില്ല. ആ...

പട്ടാളക്കാരുടെ പകർച്ചകൾ

പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ മിഠായികൾ തരും അവർ .പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന് അവിടെ...