Literary World

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി ജാവോ''. 'എല്ലാവർക്കും മാപ്പ് നൽകിക്കൊണ്ട്, എല്ലാവരോടും മാപ്പ്...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും കയ്ച്ചുംവക്കോളംനിറയുന്ന വാക്കുകൾവരിതെറ്റി തെളിയുന്ന വൻകരകൾവാക്കിൽ തട്ടിയും മുട്ടിയും ചോരവാർത്തുംവക്കുപൊട്ടിയ പാത്രങ്ങൾ നാംവാക്കുമുട്ടിയ നേരങ്ങൾവഴുതിവീണ കാലങ്ങൾവലിച്ചെറിഞ്ഞൊരു വാക്കിന്റെമൂർച്ചകൊണ്ടെന്റെ നെഞ്ചുമുറിഞ്ഞു വിനായക് നിർമ്മൽ

മൂന്നാമതൊരാൾ

പുസ്തകങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന  ഒരാൾ ഇടയ്ക്കിടെ  വരാറുണ്ടായിരുന്നു ഓഫീസിൽ.സംസാരിക്കില്ല കൂടുതലൊന്നുംമേശപ്പുറത്തു വയ്ക്കും കുറച്ചു പുസ്തകങ്ങൾ.ആരെങ്കിലും താല്പര്യത്തോടെ നോക്കുകയാണെങ്കിൽ  ബാഗിൽനിന്ന് പിന്നെയും  എടുക്കും പുസ്തകങ്ങൾ.താൽപര്യക്കുറവ് കണ്ടാൽ ഒന്നും മിണ്ടാതെ  പുസ്തകങ്ങൾ എടുത്ത് അടുത്ത ആളുടെ...

അയനം

മരണത്തിന്റെ ഗന്ധമുള്ളതെരുവുകളിൽ നിന്നുംജീവിതത്തിന്റെ വസന്തംതേടിയിറങ്ങിയതായിരുന്നു.പക്ഷെ,അഗ്‌നിയെരിഞ്ഞ കണ്ണുകളിൽചാരം മാത്രമേ അവശേഷിക്കുന്നുള്ളുഎന്നറിഞ്ഞപ്പോൾവഴികളൊക്കെ ഇടുങ്ങിയതായിരുന്നുസായാഹ്ന സൂര്യനെ തേടികടലോരത്തേക്ക് നടന്നപ്പോൾതിരമാലകളും എന്നെ നിരാശപ്പെടുത്തിപുലരിയോളം മണൽത്തരികളെചുംബിച്ചുറങ്ങിയ ഞാനറിഞ്ഞുഓരോ അസ്തമയത്തിന് ശേഷവുംഅതിമനോഹരമായൊരുപ്രഭാതമുണ്ടെന്ന്മഴനനഞ്ഞ ഓർമകളെചിതലെടുത്തെന്ന് വിലപിച്ച ഞാൻമഴയേറ്റുണർന്ന വിത്തുകളെ തിരഞ്ഞു.കണ്ണുകളിലേക്ക് പതിയെഇറങ്ങിവന്ന തണുപ്പിനെഅഗ്‌നിയിലേക്കെത്തിക്കാൻ,മനസ്സെന്ന...

ചാച്ചൻ

ചാച്ചൻ തല്ലി പഴുപ്പിച്ച തുടകൾഇന്നലെ വരെ വല്ലാതെപരാതി പറയാറുണ്ടായിരുന്നു ഹോസ്റ്റലിന്റെ എട്ടാം നമ്പർ മുറിയിൽഒറ്റക്ക് കട്ടിലിൽ മലർന്നു കിടക്കുമ്പോൾചാച്ചന്റെ മുണ്ടു പുതച്ചുറങ്ങിയ ഓർമ്മകൾവല്ലാതെ തികട്ടി വരുന്നു അവനെ കെട്ടിപിടിക്കാഞ്ഞിട്ട്ഉറക്കം വരുന്നില്ലടീ എന്നു പറഞ്ഞൊരപ്പൻവരാന്തയിൽ വീടി പുകച്ച്അങ്ങോട്ടുമിങ്ങോട്ടുംഉറക്കമില്ലാതെ...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ  ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ, മഹാദുരന്തകാലത്തെ  ഗ്രേയ്റ്റ് ഡിപ്രഷൻ - അഥവാ വലിയ സാമ്പത്തിക മാന്ദ്യകാലമെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. 1929-1939 എന്ന് ഏറെക്കുറെ രേഖപ്പെടുത്തപ്പെട്ട ആ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ അടുത്തെത്താൻ  പറ്റി...വിശന്നുറങ്ങിയ കുഞ്ഞിന് ദേവത, ഒരിക്കലും ഉണ്ട് തീരാത്ത പാത്രം നൽകി...ചെന്നായ ഇളിഭ്യനായി ഓടിപ്പോയി...അവർക്ക് അവരുടെ നായകുട്ടിയെ തിരിച്ചുകിട്ടി....കഥ കഴിഞ്ഞു....

മഴയ്‌ക്കൊപ്പം…

പുറത്ത്  മഴ പെയ്യുന്നു... മഴയിലേക്ക്  നീ നിന്റെ ഹൃദയവാതിലുകൾ തുറന്നിടുക, ആർത്തലച്ചും വിതുമ്പിയും ക്ഷമയോടെയും പല വിധത്തിലും ഭാവത്തിലും പെയ്യുന്ന മഴയെ ഒരു നിമിഷം ധ്യാനിക്കുക. മിഴിയടച്ചും മനമൊരുക്കിയും മഴയെ നോക്കുക... ഓരോ മഴയ്ക്ക് പിന്നിലും ദൈവം  രചിക്കുന്ന അത്ഭുതങ്ങൾ ഓർമിക്കുക. അപ്പോൾ ഓരോ...

മരിച്ചവന്റെ ഫേസ്ബുക്ക്

മരിച്ച സുഹൃത്തിന്റെ ഫേസ്ബുക്ക്ഇപ്പോഴും ചിരിച്ചു കിടക്കുന്നു!ഫേസ്ബുക്കിനറിയുമോഅതിന്റെ ഉടമ ജീവിച്ചിരിപ്പില്ല എന്ന്?ചിരിച്ചിത്രങ്ങൾ നിരത്തി വച്ച്അത് പുതിയ സൗഹൃദങ്ങളെസ്വാഗതം ചെയ്യുന്നു...ആഘോഷ രാവുകളെആൽബത്തിൽ നിറച്ച്ജീവന്റെ നാടകംവൃഥാ കെട്ടിയാടുന്നു!പ്രതികരണങ്ങളുടെ,ആഹ്‌ളാദ നിമിഷങ്ങളുടെ,രോഷത്തിന്റെ,പ്രണയത്തിന്റെപൂമാലകൾ കോർത്ത്ഭിത്തിയിൽ തൂക്കിയിടുന്നു...നിശ്ചലചിത്രങ്ങളുംചലനചിത്രങ്ങളുംപ്രദർശനശാലയൊരുക്കിയമുഖപ്പുസ്തക ഭിത്തിയിൽമരണവാർത്ത അറിഞ്ഞവഴിപോക്കന്റെ നെടുവീർപ്പ്!സുഹൃത്തിന്റെനിശബ്ദമായ തേങ്ങൽ...മരിച്ച...