തെക്കോട്ടോഴുകൂ നീ ഗംഗേ!

Share post:


ഭാഗീരഥീ നീയിനി
ദക്ഷിണദിക്കിലേക്ക് തിരിയുക
അറബിക്കടലിലെയശാന്തിയുടെ
തുരുത്തു നോക്കിയലയുക
കാത്തിരിപ്പുണ്ടവിടെ ഭഗ്‌നജന്മങ്ങൾ
മുക്തിനേടുവാൻ!

ഹിമവാഹിനീ നീയിനി
കിഴക്കുനോക്കിയുണരേണ്ട
നിന്നിൽ തർപ്പണം
ചെയ്യാനുദിക്കില്ല സൂര്യൻ
പത്മയായ് നീയൊഴുകേണ്ടിനി
കാത്തിരിക്കില്ല
ബംഗാൾതീരവും ആര്യാവർത്തവും
പൂർവദിക്കിൽ നിനക്കായിനി ഗംഗേ…

തിരയുന്നതെന്തേ ജഡങ്ങളേയോ
മുക്തി യാചിക്കുവാനിനി
പിതൃക്കളില്ല മഗധയിൽ
നിന്റെ വിശപ്പൊടുങ്ങുവാൻ
പാപനാശിനീ
തെക്കോട്ടൊഴുകുക നീ!
മുല വറ്റിയുണങ്ങിയ
പേരാറും പെരിയാറും
കാത്തിരിക്കുന്നു നിന്നെ!
പാഴായ ജന്മങ്ങളടിഞ്ഞു കൂടിയ
പവിഴങ്ങളേറെയുണ്ടീ
ദ്രാവിഡവർത്തത്തിലേ
തുരുത്തുകളിൽ
നിസ്സഹായമൊരു
മൈതൃകവുമതിൻ
തുടകൾകീറിപ്പിറന്ന
ചാപ്പിള്ളകളുമവർ വളർത്തിയ
സംസ്‌കാരങ്ങളുമിനി
കാത്തിരിക്കുന്നതു നിന്നിൽ
വിലയിക്കുവാൻ ഗംഗേ!

അവർക്കില്ലൊരു ലോകമിനി
ചേറളം ചോരക്കളമാ
ക്കുവാനുമവരുടെ
പൊക്കിൾക്കൊടിയറുക്കുവാനും
നിന്റെ ചെളിനീരിലാ
ചോരയൊഴുക്കുവാനും
മുങ്ങിക്കുളിച്ചു
ശുദ്ധിവരുത്തുവാനും
കാത്തിരിപ്പുണ്ടു മഴുവുമായ്
ഭാർഗവരാമൻമാർ…

നീവരിക മന്ദാകിനീ
നന്ദികേശ്വരപതിയുടെ
കണ്ഠത്തിലെ വിഷവുമായി
നീയൊഴുകിയെത്തുക
മായാദ്വീപുകളിൽ
വത്മീകങ്ങൾ
തീർത്തൊളിച്ചിരിപ്പുണ്ട്
പല നൂറ്റാണ്ടുകളായ്
മൃതഭാവത്തിൽ ചില
പേക്കോലങ്ങൾ
അവർക്കില്ല പുനർജന്മമിനി
നിന്റെയമൃതകുംഭങ്ങളിൽ
കാളകൂടവുമായ്
ഭാഗീരഥീ നീ വരികയീ
ജന്മങ്ങളെതെക്കോട്ടെടുക്കുക…
ഒഴുകിയെത്തുക പ്രിയഗംഗേ
ചിറകറ്റു തളർന്നു
കിടക്കുമീ സ്വപ്‌നങ്ങളുടെ
ദ്വീപുകളിൽ പൂഴിയിൽ
അറബിക്കടലിൻ
നോവുകളാൽ
ചരിത്രത്തിനൊപ്പമവരെയും
ലയിപ്പിക്കുക
കൂടെ നീയും ലയിക്കുക ഗംഗേ
ഒടുവിലവരെയും ജലസമാധിയാൽ
മുക്തിയേകുക!

ഡോ. അജയ് നാരായണൻ

Related articles

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. 'പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക്...