നോവുതീനികൾ

Share post:

കൊരുത്ത
നോട്ടങ്ങൾക്കിടയിൽ
വരണ്ട
കടൽ ദാഹങ്ങളുടെ
തിര നൃത്തം
തല തല്ലിക്കേഴുന്ന
മൗനത്തിന്റെ മേലങ്കി
നെടുകെ പിളർത്തി
വരിയുടക്കപ്പെട്ട
വാക്കുകൾ
പിച്ച നടക്കാൻ
ശ്രമിക്കും
ഇരു ധ്രുവങ്ങളിലും
മറ്റൊരു ധ്രുവത്തിന്റെ
കുടിയേറ്റ സ്വപ്നങ്ങളുടെ
സ്മാരക ശിലകളിൽ
രക്ത പുഷ്പങ്ങളുടെ
രേഖാചിത്രങ്ങൾ
അനാവരണം ചെയ്യപ്പെടും
മുറിവുകളുടെ വസന്തം
അധരങ്ങളിൽ
വേനൽ വിരിക്കുകയും
വിളറിയ റോസാദളങ്ങൾക്ക്
ഒറ്റുകൊടുക്കുകയും ചെയ്യും
വാക്കുകളുടെ
വറുതിയിൽ
നിസ്സംഗത
രണ്ട് നിഴലുകൾ
ചുംബിക്കുന്നത് കാക്കും
വാചാലതയുടെ
മുഖം മൂടികളിൽ
മിതഭാഷിയുടെ വചനങ്ങൾ
ആവർത്തിക്കപ്പെടും
ചലനം ചതിയ്ക്കും
നിശ്ചലതയുടെ പാനപാത്രം
നിറഞ്ഞുതൂവും
കർണ്ണപുടങ്ങളിൽ
ചിലമ്പി ചിതറുന്ന വാക്കുകൾ
മറവിയുടെ ബലിക്കല്ലുകളിൽ
ചുവപ്പ് പടർത്തും
മടക്കത്തിന്റെ
അനിവാര്യതയിലും
നോവുതീനികളുടെ
സങ്കീർത്തനം മുഴങ്ങും
കാറ്റ്
തളിരുകൾ കൊഴിക്കുമ്പോഴും
മുറിവുകളുടെ വസന്തങ്ങളാൽ
വേര് അനശ്വരമാണ്….

സനു മാവടി

Related articles

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും...

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...