കുതിക്കാം ജീവിത വിജയത്തിലേക്ക്

Date:

സമൂഹമാധ്യമത്തിൽ കൈമാറിക്കിട്ടിയ ഒരു കഥ പറഞ്ഞു കൊണ്ട് തുടങ്ങാം.
ഒരു ഗ്രാമത്തിൽ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തിൽ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.

പക്ഷേ രണ്ട് കുടങ്ങളിൽ ഒന്നിന് ഓട്ടയുണ്ടായിരുന്നു. വീട്ടിലെത്തുമ്പോൾ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും. ഒരു വർഷം കടന്നുപോയി. ഓട്ടക്കുടത്തിന് തന്നെക്കുറിച്ചോർത്ത് നാണക്കേട് തോന്നി. നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കാനും തുടങ്ങി. കളിയാക്കലും, അപമാനവും സഹിക്കാൻ വയ്യാതെ ഓട്ടക്കുടം വിഷമിച്ചു. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നൽ, സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു. അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു:
”ആർക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കൂ…” മുത്തശ്ശി പുഞ്ചിരിച്ചു.

എന്നിട്ട് പറഞ്ഞു…
”ഞാൻ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ…”
ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാൾ കണ്ട കാഴ്ച പൂത്തുലഞ്ഞു നിൽക്കുന്ന ചെടികളാണ്.
മുത്തശ്ശി തുടർന്നു: ”നിനക്ക് ഓട്ടയുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതറിഞ്ഞു കൊണ്ട് ഞാൻ നടപ്പുവഴിയിൽ നിന്റെ വശത്തായി ചെടികൾ നട്ടു. ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരി നീയാണ്.”
ഇത് കേട്ടപ്പോൾ തന്റെ വില എന്തെന്ന് ഓട്ടക്കുടത്തിന് മനസ്സിലായി…
പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അവസ്ഥയിലേയ്ക്ക് നമ്മളും എത്തിച്ചേരാറില്ലേ?

‘എനിക്ക് സൗന്ദര്യം ഇല്ല’
‘സംസാരിക്കാൻ അറിയില്ല’
‘പൊക്കം കുറവാണ്’
‘വണ്ണം കൂടിപ്പോയി’
‘സമ്പത്ത് കുറഞ്ഞു പോയി’
‘ഞാൻ ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്’
‘എന്റെ ജീവിതത്തിൽ സമാധാനം ഇല്ല’
‘ഇഷ്ടപ്പെട്ട വിഷയത്തിനല്ല എനിക്ക് അഡ്മിഷൻ ലഭിച്ചത്’
‘ഇഷ്ടപ്പെട്ട ജോലിയല്ല ഞാൻ ചെയ്യുന്നത്’
ഇങ്ങനെ അപകർഷതയുടെ ഒരു വലിയ ലിസ്റ്റുമായി ജീവിക്കുന്ന അനേകർ നമുക്ക് ചുറ്റിലുമുണ്ട്. എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാതെ ജീവിതത്തിന്റെ തീരത്ത് ഇതികർത്തവ്യാമൂഢരായി നിൽക്കേണ്ടി വരുന്ന ഇക്കൂട്ടരോട് നമുക്ക് പലപ്പോഴും സഹതപിക്കേണ്ടി വരുന്നു.

‘നൂറു സിംഹാസനങ്ങൾ’ എന്ന കൃതിയിൽ ജയമോഹൻ കുറിക്കുന്നു: ‘നീ പറയുന്ന കാരണങ്ങൾ മുഴുവൻ നിന്റെ അപകർഷതാ ബോധം കൊണ്ട് ഉണ്ടാക്കുന്ന ഭാവനകൾ മാത്രം. എന്താണ് ചെയ്യേണ്ടതെന്ന് നിനക്കറിയാം. നീയത് ഒരിക്കലും ചെയ്യുന്നില്ല.’

അതേ പ്രിയരേ, നമുക്ക് മുന്നിൽ ജീവിത വിജയത്തിന് കുറുക്കുവഴികൾ ഒന്നുമില്ല. സ്വയം തീർക്കുന്ന അപകർഷതയുടെ ഭാവനാ മതിലുകൾ നമുക്ക് തകർക്കാം. കർമ്മ നിരതരാകാം.

ഡോ. സെമിച്ചൻ ജോസഫ്

More like this
Related

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's...