അകന്നുപോകരുതേ നീ, മറഞ്ഞുപോകരുതേ

Share post:

നീയെന്നില്‍ നിന്ന് അകന്നുപോകരുതേ..നിന്റെ സാന്നിധ്യം എനിക്ക് നഷ്ടപ്പെടുത്തരുതേ. 

ജീവിതത്തില്‍ ചിലരുമായി ചേര്‍ന്നിരിക്കുമ്പോള്‍ നാം ഒരിക്കലെങ്കിലും ഇങ്ങനെ മനസ്സില്‍ പറഞ്ഞുപോയിട്ടുണ്ടാവാം. കാരണം അവരുടെ സാന്നിധ്യം നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടതാകുന്നു. അവരോട് ചേര്‍ന്നിരിക്കുന്പോള്‍ മനസ്സിലെ ഭാരങ്ങള്‍ മഞ്ഞുരുകുന്നതുപോലെ അലിഞ്ഞുപോകുന്ന അനുഭവങ്ങളും നമുക്കുണ്ടാകുന്നു. 
എന്നാല്‍ മറ്റുചിലരുമായി സംസാരിക്കുമ്പോഴോ അടുത്ത് ഇടപഴകുമ്പോഴോ ഓടിരക്ഷപ്പെട്ടാല്‍ മതിയെന്ന് തോന്നിപോകുന്നു. ചിലപ്പോള്‍ അവര്‍ വലിയവലിയ കാര്യങ്ങളായിരിക്കാം സംസാരിക്കുന്നത്. പലതിനെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുമുണ്ടാകാം. എന്നിട്ടും അവരുടെ സാന്നിധ്യം നമ്മെ മടുപ്പിക്കുന്നു.
ഒരു തീയറ്ററിലോ യാത്രയ്ക്കിടയിലോ കണ്ടുമുട്ടിയ വ്യക്തികള്‍ പോലും ആദ്യത്തേതുപോലെയുള്ള അനുഭവം നമുക്ക് സമ്മാനിക്കുമ്പോള്‍ നിത്യവും കാണുകയും കൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ചിലരൊക്കെ രണ്ടാമത്തെ ഗണത്തില്‍ പെടുന്നു.

എന്തുകൊണ്ടായിരിക്കാമത്? ചിലരുടെ സാന്നിധ്യം അങ്ങനെയാണ് എന്നേ ഒറ്റവാക്കില്‍ പറയാന്‍ കഴിയൂ. കാരണമായും അകാരണമായും ചിലരോട് സ്‌നേഹം തോന്നുന്നതുപോലെ കാരണമായും അകാരണമായും ചിലരോട് അകല്‍ച്ചയും തോന്നുന്നു. ഒരേ തരംഗദൈര്‍ഘ്യങ്ങള്‍ പറന്നുപോകാന്‍ നമുക്ക് ഒരാകാശം  തരുമ്പോള്‍ വിരുദ്ധമായ തരംഗങ്ങള്‍ ഒരുചുവടുപോലും ഒരുമിച്ച് നടന്നുപോകാന്‍ നമുക്ക് അവസരം തരാതാകുന്നു. 

രണ്ടുപേര്‍ക്കിടയിലെ സാന്നിധ്യത്തില്‍ കയ്പ് കലരുന്നത് അവര്‍ക്കിടയിലെ സ്‌നേഹത്തില്‍ തീക്ഷ്ണത നഷ്ടപ്പെടുമ്പോഴോ അല്ലെങ്കില്‍ അവര്‍ക്ക് പരസ്പരം സ്‌നേഹിക്കാന്‍ കഴിയാതെ വരുമ്പോഴോ ആണ്. അവര്‍ക്ക് പൊതുവായി ചിന്തിക്കാനോ ആലോചിക്കാനോ ഒന്നുമില്ലാതെ വരുമ്പോള്‍ ആണ്.

ചിലരൊക്കെ നമ്മോട് അകന്നുപോയത് നമ്മുടെ സാന്നിധ്യങ്ങളുടെ പേരിലായിരിക്കും. സ്വാര്‍ത്ഥതയും തെറ്റിദ്ധാരണകളും മുന്‍വിധികളും അബദ്ധചിന്തകളും വികലവീക്ഷണവും പരിഹാസവും പുച്ഛവും  നമ്മുടെ സാന്നിധ്യങ്ങളില്‍ നിന്ന് ഓടിയകലാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചെന്നിരിക്കും.  മറ്റൊരാളെ അംഗീകരിക്കാത്തവരുടെ സാന്നിധ്യങ്ങളില്‍ നിന്ന് വ്യക്തികള്‍ ഓടിയകലും. താന്‍ മാത്രമാണ് ശരിയെന്ന് ധരിക്കുന്നവരില്‍ നിന്നും  എല്ലാറ്റിനെയും എന്തിനെയും പരിഹസിക്കുന്നവരില്‍ നിന്നും  വ്യക്തികള്‍ ഓടിപോകും. ബഹുമാനവും ആദരവും സത്യസന്ധതയും തുറവിയും സുതാര്യതയും സ്‌നേഹവുമാണ് സാന്നിധ്യങ്ങളെ അലങ്കരിക്കുന്ന ബാഹ്യഘടകങ്ങള്‍.  ആത്മാര്‍ത്ഥത ഇല്ലാതെ നിങ്ങള്‍ക്കെവിടെയും സ്‌നേഹസാന്നിധ്യമാകാന്‍ കഴിയില്ല. എവിടെയെങ്കിലും അവയ്ക്ക് കുറവു വരുമ്പോള്‍ സാന്നിധ്യങ്ങള്‍ അസ്വസ്ഥതകളാകുന്നു. 

വിനായക് നിര്‍മ്മല്‍

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്....

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ...