ഫീനിക്‌സിന്റെ  ഫിലോസഫി

Share post:

മനുഷ്യൻറെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാൽ, കാറ്റടിക്കുമ്പോൾ അതുകൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓർക്കുന്നില്ല. ജനനത്തിനും മരണത്തിനും ഇടയിലുള്ള അന്തരമാണ് മനുഷ്യ ജീവിതം. സ്വപ്‌നങ്ങൾ കാണുവാനും സ്വപ്‌നങ്ങൾ നെയ്‌തെടുക്കുവാനും   അവ വെട്ടിപ്പിടിക്കുവാനും മനുഷ്യന് ആകെപ്പാടെ ഉള്ളത് കുറച്ച് സമയം മാത്രമാണ്. Well begun half done എന്നാണ്, എന്നാൽ പാതിവഴിയിൽ ഉപേക്ഷിക്കുന്നതൊന്നും ഫലം ചൂടുകയില്ല. 

ശ്രമം,  പരിശ്രമം,  കഠിന പരിശ്രമം  പിന്നെ വിശ്രമം എന്നാണ് പഴമക്കാർ പറഞ്ഞുവെക്കുന്നത്. നമുക്കെല്ലാം ഏറെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്  പക്ഷേ അവയിലേക്ക് എത്തിച്ചേരുവാനുള്ള ഒരു മോട്ടിവേഷൻ പലപ്പോഴും കുറവായിരിക്കും. പരാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണ്, പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്നൊക്കെ നാം എത്രയേറെ  കേട്ട് മറന്നിരിക്കുന്നു.  സ്വപ്‌നങ്ങളിലേക്കും  ആഗ്രഹങ്ങളിലേക്കും ഉള്ള നമ്മുടെ യാത്ര ഒന്നോ രണ്ടോ പരിശ്രമങ്ങളിൽ മാത്രം ഒതുങ്ങി കൂടുന്നതാണ്. തന്റെ ലക്ഷ്യസ്ഥാനത്തെത്തുവോളം  പരിശ്രമിക്കുവാൻ നാം തയ്യാറാക്കുമ്പോൾ വിജയം നമുക്ക് ഉറപ്പാണ്.

ചാരമാവുക എന്നാൽ തന്റെ സത്ത നഷ്ടമായി ഇല്ലാതാവുക എന്നതാണ്, ഒന്നിനെ തന്റെ അസ്തിത്വം നഷ്ടമാവുക എന്നാണ്. എങ്കിലും സ്വന്തം ചാരത്തിൽ നിന്ന് പുനർജനിക്കാൻ കഴിവുള്ള ഒരു പക്ഷിയുടെ കഥയാണ് ഫീനിക്‌സ് പക്ഷിയുടെ ഇതിഹാസം പറയുന്നത്. അഗ്‌നി സൃഷ്ടിച്ച മരണം, പുനരുത്ഥാനം, അമർത്യത, സൂര്യൻ എന്നിവയുടെ സാർവത്രിക പ്രതീകമാണിത്. 

ഈജിപ്ഷ്യൻ ഐതിഹ്യങ്ങൾ പ്രകാരം 500 വർഷത്തോളം ആയുസ്സുള്ള ചാരത്തിൽ നിന്നും മഹത്വത്തോടെ പറന്നുയരുന്ന അൽഭുത ജീവി. നേർത്ത കാലുകളുള്ള കഴുകന് സമാനമായതും ആകർഷകമായ ചിറകുള്ളതും ഉയരുന്ന സൂര്യനോടും തീയോടും ബന്ധപ്പെട്ട നിറങ്ങളിൽ ഇത് കാണപ്പെടുന്നു. 

കണ്ണുനീരിന് മുറിവുണക്കുവാൻ കഴിവുണ്ട്, ചിറകുകൾക്ക് മരണത്തെ മറികടക്കുവാൻ കഴിയുമെന്നുമാണ് വിശ്വാസം. ഫീനിക്‌സ്‌നെക്കുറിച്ച് പറയപ്പെടുന്ന കഥകളിൽ ഒന്ന് ഇങ്ങനെയാണ്. ഒരു ദിവസം ഫീനിക്‌സ് ആകാശത്തിലൂടെ പറന്നുപ്പോകുമ്പോൾ സൂര്യനെ സ്പർശിക്കണമെന്ന ആഗ്രഹമുണ്ടായി, തന്റെ സർവ്വ ശക്തിയും എടുത്ത് സൂര്യനിലെക്ക് പറന്നുയർന്ന  ഫീനിക്‌സ് ഒരുപിടി ചാരംആയി നിലം പതിച്ചു. എങ്കിലും സൂര്യനെ തൊടണമെന്ന തന്റെ നിലക്കാത്ത ആഗ്രഹത്തിൽ നിന്നും ഫീനിക്‌സ് വീണ്ടും പുനർജനിച്ചു, അതിന് മരണമില്ല. അടുത്തിടെ കാണാനിടയായ വളരെ മനോഹരമായ ഒരു സിനിമയാണ്  വിധു വിനോദ് ചോപ്ര  സംവിധാനം ചെയ്ത ട്വൽത് ഫെയിൽ (12th Fail).  പന്ത്രണ്ടാം ക്ലാസ്സിൽ പരാജയപ്പെട്ടിട്ടും കഠിന പ്രയത്‌നത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന മനോജ് ശർമയുടെ  യഥാർഥ ജീവിതമാണ് ട്വൽത് ഫെയിൽ പറയുന്നത്. മനോജ് ശർമ, ശ്രദ്ധാ ജോഷ, എന്നിവരുടെ  ജീവിതത്തിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ജീവിതത്തിൽ പരാജയങ്ങൾക്ക് ഒടുവിൽ പരാജയങ്ങൾ നേരിടുമ്പോഴും  വിജയം മാത്രം മുന്നിൽകണ്ട് മുന്നേറാൻ  ഈ സിനിമ ഒരു  പ്രചോദനമാണ്. കഠിനാധ്വാനവും ദീർഘവീക്ഷണവും ക്ഷമയും  ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന്  ഈ സിനിമ പഠിപ്പിക്കുന്നു.

നമ്മുടെയൊക്കെ ജീവിതത്തിലും നിരാശയുടെ ചാരകൂമ്പാരത്തിൽ ഇപ്പോഴും കനലുകൾ ബാക്കിയാണ്. കാറ്റടിക്കട്ടെ…കനൽ വീണ്ടും എരിയട്ടെ… അത് വലിയൊരു തീനാളമായി ഉയർന്നുപൊങ്ങ ട്ടെ… അങ്ങനെയെങ്കിൽ നമ്മളും വീഴ്ചയിൽ നിന്നും ഉയരുന്ന, മരണത്തിൽ നിന്നും പുനർജനിക്കുന്ന, ചാരത്തിൽ നിന്നും പുതുജീവനെടുക്കുന്ന ഫീനിക്‌സുകളാണ്. അതിനായി നമുക്ക് ശ്രമിക്കാം.. പരിശ്രമിക്കാം, നിരാശകൾ എല്ലാം പ്രത്യാശകൾ ആയി മാറട്ടെ.

ജിതിൻ ജോസഫ്

സമസ്യ

Related articles

സ്വയം ബോധം എന്ന ഭാരം

പലരെയും അമിതമായി ഭാരപ്പെടുത്തുന്ന ഒന്നാണ് സ്വയംബോധം അഥവാ self consciounsess. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റായോ, എന്റെ രൂപം എങ്ങനെയുണ്ട്...

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം....

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന്...