ഒരു അപകടം മാറ്റിമറിച്ച ജീവിതം

Share post:

യൂണിവേഴ്സിറ്റി ഓഫ് വെർജിനിയ ഓർത്തോപീഡിക് സർജറി റെസിഡൻസിയിൽ നിന്ന് എംഡിയും പിഎച്ച്ഡിയും നേടിയ ഡോക്ടർ. ഏതൊരു ഡോക്ടറെയും പോലെ സാധാരണമായി ജീവിച്ചുവരികയായിരുന്നു ഡോക്ടർ  ടോണി സിക്കോറിയയും. പക്ഷേ 1994 അദ്ദേഹത്തിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. അന്ന് 42 വയസായിരുന്നു പ്രായം. ന്യൂയോർക്കിലെ അൽബാനിയിൽ ഒരു പബ്ലിക് ടെലിഫോൺ ബൂത്തിന് സമീപം  നില്ക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് അദ്ദേഹത്തിന് ശക്തമായ ഇടിമിന്നലേറ്റത്. 

മിന്നലേറ്റ നിമിഷം തന്നെ ടോണിയുടെ ഹൃദയം നിലച്ചുപോയിരുന്നു. മുഖത്തും ഇടതുകാലിനും ഗുരുതരമായ രീതിയിൽ പൊള്ളലുമേറ്റു. അദ്ദേഹം മരിച്ചുപോയിയെന്നാണ് കണ്ടുനിന്നവരെല്ലാം കരുതിയത്. പക്ഷേ ഫോൺ ബൂത്തിൽ ഊഴം കാത്തുനിന്ന ഒരു സ്ത്രീ- അവർ ഒരു നേഴ്സ് കൂടിയായിരുന്നു- പെട്ടെന്ന് തന്നെ പ്രാഥമികശുശ്രൂഷ നല്കുകയും മറ്റുള്ളവരുടെ സഹായത്താൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അങ്ങനെ ടോണി ജീവിതത്തിലേക്ക് തിരികെ വന്നു. പക്ഷേ, പഴയതുപോലെ ഓർമ്മകൾ വീണ്ടെടുക്കാനോ ഉന്മേഷത്തോടെ ജോലിചെയ്യാനോ ടോണിക്ക് കഴിഞ്ഞില്ല. അധികം വൈകാതെ ഓർമ്മക്കുറവിന്റെ വല്ലായ്മകൾ  വിട്ടുപോകുകയും പഴയതുപോലെ  അദ്ദേഹം പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. 

ഇടിമിന്നലേറ്റതിന്റെ മൂന്നു മാസങ്ങൾക്ക് ശേഷം ഡോക്ടർ ടോണിയുടെ ഉള്ളിൽ പിയാനോയുടെ സംഗീതം നിറഞ്ഞുതുടങ്ങി. പിയാനോ സംഗീതം കേൾക്കണമെന്നും അത് പഠിക്കണമെന്നുമുള്ള ഉൽക്കടമായ ആഗ്രഹം വർദ്ധിച്ചുവന്നു. ചെറുപ്പത്തിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിയാനോ പഠിച്ചതല്ലാതെ ടോണിക്ക് അതിൽ പ്രത്യേകമായ യാതൊരു ഇഷ്ടവും ഉണ്ടായിരുന്നില്ല.  മീൻപിടുത്തവും സ്പോർട്സുമൊക്കെയായിരുന്നു ടോണിയുടെ താല്പര്യങ്ങൾ.  അമ്മയെ അനുസരിച്ച് പിയാനോ പഠിക്കാൻ ചേർന്നുവെങ്കിലും പഠനം പുരോഗമിക്കാതെ പോയത് അതുകൊണ്ടാണ്, അങ്ങനെയുള്ള ടോണിക്കാണ് പിയാനോയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്.  

ഇഷ്ടം മൂത്തപ്പോൾ സ്വന്തമായി ഒരു പിയാനോ വാങ്ങി അതിൽ  പഠനം ആരംഭിച്ചു. ഇടിമിന്നലേറ്റതിന്റെ മുന്നാം മാസം മുതൽ ആരംഭിച്ച പിയാനോസ്നേഹം അതിശയകരമായ രീതിയിലുള്ള പിയാനോ സിദ്ധിയായി വളർന്നുവന്നപ്പോൾ ടോണിയെ അറിയാവുന്നവരെല്ലാം അത്ഭുതപ്പെട്ടുപോയി. അതുവരെ പിയാനോ
പഠിച്ചിട്ടില്ലാത്ത ഒരാളെങ്ങനെയാണ് ഇത്രയും മനോഹമാരയി പിയാനോ വായിക്കുകയും കമ്പോസ് ചെയ്യുകയും ചെയ്യുന്നത്? 2007 ഒക്ടോബർ 12 ആയിരുന്നു ടോണിയുടെ ജീവിതത്തിലെ മറ്റൊരു സുപ്രധാന ദിവസം. കണക്ടിക്കട്ട് വെസ്റ്റ്പോർട്ടിൽ വച്ച് ടോണിയുടെ ആദ്യത്തെ പിയാനോ കോമ്പസിഷൻ നടന്നത് അന്നായിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു. 

തനിക്ക് ലഭിച്ച പുരസ്‌ക്കാരങ്ങൾ കാണുമ്പോൾ ഡോക്ടർ ടോണി നന്ദിയോടെ ഓർമ്മിക്കുന്നത് 1994 ലെ ആ ദിനമായിരിക്കും. തനിക്ക് ഇടിമിന്നലേറ്റ ദിവസം. അന്ന് ഇടിമിന്നലേറ്റില്ലായിരുന്നുവെങ്കിൽ ഈ സംഗീതം തന്നിൽ നിന്ന് പുറത്തുവരുമായിരുന്നില്ലല്ലോ.

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം. കാരണം മൂല്യബോധമില്ലാത്ത ഒരാളാണ്...