ബുദ്ധന്റെ ത്രാസിൽ ഗാന്ധിക്കും അംബേദ്ക്കറിനും ഒരേ തൂക്കമാണോ?

Share post:

കൂറ്റൻ മച്ചോടുകൂടിയ ആശ്രമത്തിന്റെ അർദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചപ്പോയാണ് ഗാന്ധിയും ഭീമും ആലോചനയിൽ കയറിയ കാലം മുതൽ പരതി കൊണ്ടിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം ഭാഗികമായെങ്കിലും കിട്ടിയത്. ‘എത്രയോ പാടുപെട്ടാണ് ഞാൻ അർധ നഗ്‌നതയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ബാപ്പുവിനറിയുമോ?’ എന്ന സച്ചിദാനന്ദന്റെ കവിതയിലേ ഭീമിന്റെ ചോദ്യം അത്രയും നേരം ഉള്ളിലിട്ടു നടന്നതുകൊണ്ടാകാം അനേകം അടിയൊഴുക്കുകളിലേക്ക് ആ വാക്കുകൾ വാതിൽ തുറന്നത്.
കുറേ പുസ്തകങ്ങൾ ചിതറിക്കിടക്കുന്ന മേശയുടെ അരികിലേക്ക് കസേര വലിച്ചിട്ട് എന്തൊക്കയോ എഴുതാൻ ഒരുങ്ങുമ്പോൾ ഒരു രഹസ്യം ചുമന്ന് ഏറെ നാളായി നടക്കുന്നൊരുവന്റെ നെഞ്ചിലെ ഭാരം അതേ പടി അനുഭവപ്പെട്ടു. മരിച്ചവരെ ചുമന്നു പോകുന്നതിലും എത്രയോ മടങ്ങ് ഭാരമാണ് ഒരു ചിന്തയെ മനസിൽ ചുമന്നു നടക്കൽ. ആ ഭാരത്തെ ഇറക്കി വെക്കാതെ വയ്യ.

ആശുപത്രി വരാന്തകളിൽ മങ്ങിക്കത്തുന്ന വിളക്കു കാലുകൾ, അക്ഷമരായ രണ്ടു മാതാപിതാക്കൾ, പ്രാചീനമായ ഒരു എകാന്തത വന്നു മൂടിയിരുന്ന ഇടത്ത് പുതിയ ലോകം കണ്ട രണ്ടു കുഞ്ഞുങ്ങളുടെ നിലവിളി. ഒരുവൻ അർധനഗ്‌നനാണ്. അപരൻ കർണ്ണനെ പോലെ കവചകുണ്ഡലധാരി. അർധനഗ്‌നനെ ചെളി പുരണ്ട നഖങ്ങൾ ഏറ്റുവാങ്ങിയപ്പോൾ അപരനെ മിനുസമുള്ള കരങ്ങൾ താങ്ങി. ഇരുവരും രണ്ട് ഇടവഴികളിലേക്ക് തിരിഞ്ഞെങ്കിലും ആ കഥയുടെ സ്രഷ്ടാവ് എന്ന നിലയിൽ ഏറ്റവും ഉയർന്ന തലത്തിലിരുന്ന് എനിക്ക് ഇരുവരേയും കാണാമായിരുന്നു. അവരുടെ വളർച്ചകൾ, വീഴ്ച്ചകൾ, താഴ്ച്ചകൾ ഒരേപോലെ എന്നിൽ മിന്നി മറഞ്ഞു. ഒരുവൻ തന്റെ നഗ്‌നത മറയ്ക്കാൻ പാടുപെടുന്നതും മറ്റൊരുവൻ വിവസ്ത്രനാകാൻ പണിപ്പെടുന്നതും ഒരുപോലെ കണ്ടു ഞാൻ അത്ഭുതം കൂറി.

‘ബനിയയും മാഹാറും ഒന്നിച്ചു നടക്കുകയോ?’ എന്ന ഒരു ആക്ഷേപം ഉയരുന്നുണ്ട് അംബേദ്കറിനേയും ഗാന്ധിയെയും ഒന്നിച്ച് വായിക്കുമ്പോൾ. ഫ്രാൻസിസ് കാഫ്കയുടെ മെറ്റാ മോർഫിസത്തിലെ നായകനായ ഗ്രിഗറി സാംസക്കു സംഭവിച്ചതുപോലെ ഒരു സുപ്രഭാതത്തിൽ ഉണർന്നേഴുന്നേറ്റപ്പോഴുണ്ടായ മാറ്റമായിരുന്നില്ല അംബേദ്കറിലും ഗാന്ധിയിലും സംഭവിച്ചത്. ഹെരാക്ലീറ്റസ് പറഞ്ഞതുപോലെ “‑we can’t step twice in the same f lowing water’ കാരണം അത് നിരന്തരം മാറി കൊണ്ടിരിക്കുന്നു. ഇതു പോലെ തന്നെയാണ് മനുഷ്യരും, അവർ നിരന്തരം മാറുന്നു. മാറ്റത്തിന് വിധേയമാകുന്നവരെല്ലാം പരിണാമ വഴികളെ ശരിവെക്കുന്നു. എല്ലാ മാറ്റങ്ങളും അനിവാര്യതകൂടിയാണ്. ഗാന്ധിയിലും അംബേദ്കറിലും സംഭവിച്ചതുപോലെതന്നെ. കവി പറയും പോലെ ഗാന്ധി മുകളിൽ നിന്നും ഭീം അടിയിൽ നിന്നും തുടങ്ങി. ഇറങ്ങുന്നവനും കയറുന്നവനും ഒരു ദിവസം കൂട്ടിമുട്ടാതെ വയ്യല്ലോ?

അരുന്ധതി റോയുടെ The Doctor and Saint ഗാന്ധിവിമർശനവും The South African Gandhi: Stretcher-Bearer of Empire എന്ന അശ്വിൻ ദേശായുടെ പുസ്തകവും വായിച്ചിറങ്ങുമ്പോൾ ഗാന്ധിയെന്ന ബിംബം തച്ചുടയുന്നത് വളരെ സ്വഭാവികമാണ്. പിന്നെയാണ് കുറച്ചു കൂടെ തെളിച്ചത്തിൽ ഗാന്ധിയെയും ഭീമിനെയും കണ്ടു തുടങ്ങിയത്. പണ്ട് ഒരു ലേഖനത്തിൽ എഴുതിയതു പോലെ ഒരു നാണയത്തിന് ഇരു വശങ്ങൾ മാത്രമെയുള്ളൂ എന്നു കരുതുന്നിടത്താണ് ഗാന്ധിയും ഭിമും ശത്രുക്കളാകുന്നത്. നാണയത്തിന്, മൂന്നാമത് ഒരു അരിക് കൂടിയുണ്ട്, സത്യത്തിനും. ആ അരികിൽ നിങ്ങൾക്ക് ഇരുവരേയും കാണാം കൂടുതൽ മിഴിവോടെ.

‘ഉറച്ചു നിന്നവർ ഒലിച്ചുപോയി, ചലിച്ചു നിന്നവർ ഉറച്ചു നിന്നു’ എന്ന സുനിൽ പി. ഇളയിടത്തിന്റെ വാക്യം ഏറ്റവും യോജിക്കുന്നത് ഗാന്ധിയിൽ തന്നെയാണ്. അയാൾ നിരന്തരം സ്വയം തിരുത്തിക്കൊണ്ടിരുന്നു എന്നതാണ് ഗാന്ധിയെ ഇന്നും അനിവാര്യനാക്കുന്നത്. ഗാന്ധിയെ തല്ലാനുള്ള വടി തിരയുന്നവർ എപ്പോഴും കൂട്ടുപിടിക്കുന്നത് ഭീമിനെയാണ്. ഇല്ലാത്തതിനെ നേടിയെടുക്കാൻ ഒരാൾ പാടുപെടുന്നതുപോലെതന്നെ ആയാസകരമാണ് ജീവനോട് ചേർന്നത് ഒക്കെ അറുത്തു കളയലും. പ്രകൃതിയുടെ സഹജസ്വഭാവംതന്നെ വൈവിധ്യത്തിന്റേതാണ്. പുതിയ ജീവിതങ്ങളെ പുതിയ ഇടങ്ങളെയൊക്കെ കണ്ടുമുട്ടിയപ്പോൾ അയാൾ മാറുകയായിരുന്നു. ജീവിതം ഓരോ വ്യക്തിക്കും വ്യത്യസ്തമായ കാഴ്ചകൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും വ്യത്യ സ്തർ തന്നെ.  
ഏറ്റവും ജാഗ്രതയോടെ ബുദ്ധനിലേക്ക് ചെവി വിടർത്തിയാൽ കേൾക്കാം നിങ്ങൾക്ക് ‘ബുദ്ധന്റെ ത്രാസിൽ ഗാന്ധിക്കും അംബേദ്ക്കറിനും ഒരേ തൂക്കമാണെന്ന്.’

ജിബു കൊച്ചുചിറ

Related articles

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...