ജീവിതം ആസ്വദിക്കാം നോക്കിക്കേ…….

Share post:

 ശ്രദ്ധാലുവായ ഒരു ഓട്ടക്കാരനെപോലെ നമ്മൾ ചരിത്രം സൃഷ്ടിക്കാനുള്ള പരക്കംപാച്ചിലിലാണ്. എത്രയൊക്കെ നേടിയെടുത്താലും സ്ഥിരതയില്ലത്ത നമ്മുടെ മനസ് വീണ്ടും ആർത്തിയോടെ മറ്റൊന്നിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ടെയിരിക്കും. കുറച്ചുമാത്രം സംസാരിച്ച്…, അതികം ആകുലപ്പെട്ട് , പ്രായമാകുന്നതിനു മുമ്പേ വാർദ്ധക്യം നമ്മുടെ സിരകളിൽ പടർന്നു പിടിക്കുന്നു. ചരിത്രത്തിന്റെ താളുകളിലേക്കുള്ള നമ്മുടെ കണ്ണടച്ചുള്ള യാത്രകളൊക്കെ വിഡ്ഢിത്തമാണന്നാണ് ഓഷോ ആദ്യം തന്നെ പറഞ്ഞ് വെക്കുന്നത്. കാരണം ചരിത്രത്തിലേക്കുള്ള ഓട്ടത്തിനിടെ നമ്മൾ പലപ്പോഴും ജീവിക്കാൻ മറന്നു പോകും. ജീവിച്ചിരുന്ന ജീവിതത്തിൽ നിങ്ങൾ ജീവിക്കാതിരിക്കുകയും ചരിത്രത്താളുകളിൽ നിങ്ങൾ സ്മരിക്കപ്പെടുകയും ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് എന്ത് പ്രയോജനം.

നേട്ടങ്ങളിലേക്ക് തിരിഞ്ഞു നോക്കാതെ ചരിത്രമെന്ന ആത്മരതിയുടെ ഭാണ്ഡകെട്ടുകളുടെ ഭാരം എൽക്കാതെ ശാന്തനായി ജീവിതം അതിന്റെ പൂർണതയിൽ ആസ്വദിച്ച ചുവാങ്ങ് സൂ ലേക്ക് ഓഷോയുടെ വിരലുകൾ ഉയരുന്നു. തന്നിലേക്ക് തന്നെ പിൻവലിഞ്ഞയാൾ ഉള്ളിൽ വിശാലമായിക്കിടക്കുന്ന ഒരു മനസു കണ്ടു പിടിച്ചു. വെറും ഓർമ്മകളിൽ മാത്രം ജീവിക്കാൻ ആഗ്രഹമില്ലാത്ത അയാൾ അതു കൊണ്ട് തന്നെ ജീവിതത്തെ മഹത്വം പെടുത്താൻ മാത്രം ഒന്നും ചെയ്തില്ല. അയാൾ ജീവിതത്തിന്റെ ഒടുക്കം വരെ സാധാരണക്കാരനായിരുന്നു. ഉള്ളിനെ ഒന്നിനോടും ആഗ്രഹമില്ലാത്ത ഒരിടമാക്കി, അയാളെ പോലെ ഒന്നു ജീവിച്ചു നോക്കൂ എന്ന വെല്ലുവിളിയാണ് ഗ്രന്ഥകാരൻ ഇവിടെ ഉയർത്തുന്നത്.

സാധാരണക്കാരനായ ഒരു മനുഷ്യന് എങ്ങനെയാണ് ചരിത്രം സൃഷ്ടിക്കാൻ ഒക്കുന്നത്. ഒരു യുദ്ധത്തിൽ മല്ലടിച്ച് കരുത്ത് തെളിയിക്കുന്നവനും പതിനായിരങ്ങളെ കൊലപ്പെടുത്തിയവനും ഒക്കെയാണ് ചരിത്രത്തിൽ ഇടം. എന്നാൽ ചുവാങ്ങ് സാധാരണക്കാരനാണ്. അയാൾ എല്ലാ ദിവസവും പ്രഭാതത്തിൽ ഉണർന്ന് പല്ലു തേക്കും, മൂന്നു നേരം ആഹാരം കഴിക്കുകയും സ്വപ്‌നങ്ങളുടെ കൂട്ടുപോലും പിടിക്കാതെ ഉറക്കത്തിലേക്കും യാത്രയാകും, അടയാളപ്പെടുത്താനുള്ള ആഗ്രഹം ഒരു ഭാരമാണന്നറിഞ്ഞതുകൊണ്ടാണയാൾ പതുക്കെ പതുക്കെ പതുങ്ങി ഒരു കുഞ്ഞിനേപ്പോലെ ജീവിതത്തിലേക്ക് തിരിച്ചു വന്നതും. ലോകത്ത് ആർക്കുമാർക്കും ഇത്തരക്കാരെ അറിയണമെന്നില്ല.അവർ ഒഴിവു നേരങ്ങളിൽ വർത്തമാനം പറഞ്ഞും പൊട്ടിച്ചിരിച്ചും ജീവിതത്തെ ആസ്വദിച്ചു കൊണ്ടിരിക്കും. ചുറ്റും ആരും ഇല്ലായെന്നുറപ്പിച്ച് അവർ പാട്ടു പാടും, സത്യ പറയാമല്ലോ ഭൂമിയെ ആർത്തിയോടെ സ്‌നേഹിക്കുകയും ജീവിതത്തെ ജീവിതമാക്കിയതും ഇത്തരക്കാർ തന്നെയാണ്.

ജീവിതത്തെ ജീവിതത്തിന്റെ വഴിക്ക് വിടൂ… പറ്റാത്ത ഭാരം ചുമത്തി എന്തിനാണ് അതിന്റെ മുതുക് ഒടിക്കുന്നത്. കളിയരങ്ങുകളിൽ നിങ്ങൾ നിങ്ങളുടെ വേഷമാടിത്തീരുമ്പോൾ നിങ്ങൾ അറിയാതെ പുറകിൽ നിന്ന് ജീവിതത്തിൽ നിന്ന് നിങ്ങളുടെ സമയം തീർന്നുവെന്നൊരറിയിപ്പുമായി മരണ മണി മുഴങ്ങും. അപ്പോൾ, അല്ലയോ ദൈവമേ ഞാൻ ഇനിയും എന്റെ ജീവിതം ജീവിച്ചു തീർത്തിട്ടില്ല എന്ന് പറഞ്ഞ് പരിതപിക്കുന്നതിൽ എന്ത് അർത്ഥം. ജീവിതത്തെ ഓഷോ നല്ല ഒഴുക്കുള്ള ഒരു പുഴയോടാണ് ഇവിടെ ഉപമിക്കുന്നത്. അതിന് നല്ല ഒഴുക്കുണ്ട് ,നീന്തുക പോലും വേണ്ട, ശാന്തമായി ഓളങ്ങളിൽ അലിഞ്ഞ് അലിഞ്ഞ് ലക്ഷ്യത്തിലെത്തുക. ഒരു റോസപ്പൂവിനെ അത് ആയിരിക്കുന്നതിനെക്കാൾ മനോഹരമാക്കാൻ ആർക്ക് കഴിയും? മനുഷ്യർക്ക് എന്തൊക്കയോ എവിടെയൊക്കയോ ഒരു തെറ്റുപറ്റിയിട്ടുണ്ട്, മനോഹരമായ ജീവിതം ശേഷിക്കുമ്പോഴും അവർ മറ്റെന്തിന്റെയോ പിന്നാലെയാണ്.

ജീവിതം ഇല്ലാത്ത ആ പഴഞ്ചൻ തെരുവുകൾ ഉപേക്ഷിക്കു.അവിടെ ആഗ്രഹങ്ങളുടെ കാമ കൂടാരമുണ്ട്, എത്ര കിട്ടിയാലും ആർത്തി തീരത്ത അത്യാഗ്രഹങ്ങളുടെ ചവർപ്പുണ്ടയിടങ്ങളിൽ. ജീവിക്കാതിരിക്കാനുള്ള കാരണങ്ങൾ ഒക്കെ ശേഷിക്കുന്ന ആ ഇടങ്ങളിൽ തന്നെയാണ്, ദുഃഖങ്ങളുടെയും, വെപ്രാളങ്ങളുടെയും ആശങ്കകളുടെയും ഗ്രഹം വിട്ട് ജീവിതത്തിലേക്ക്… വളരെ സാധാരണമായ ഒരു ജീവിതത്തിലേക്കൊരു ക്ഷണമാണ് ഈ പുസ്തകം.

ജിബു കൊച്ചുചിറ

Related articles

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...