ചൈനാ വന്‍മതില്‍

Share post:

ചൈനാ വന്‍മതില്‍ ചൈനയുടെ സുരക്ഷാകവചം എന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തുവിദ്യയാല്‍ ലോകത്തിലെ ഒരു മഹാത്ഭുതമായി ഇത് പ്രഥമസ്ഥാനത്തുണ്ട്. ചൈനാ വന്‍മതിലിന് 21,196കിലോമീറ്റര്‍ നീളം കണക്കാക്കപ്പെടുന്നു. ഉയരം ആറു മുതല്‍ പതിനാലു മീറ്റര്‍ വരെയുണ്ട്. ചൈനാ വന്‍മതിലിന്‍റെ നിര്‍മ്മാണം 770 – 276 ബി സിയില്‍ തുടങ്ങിയിട്ടുണ്ട്. പിന്നീട് പല തവണകളായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. ക്വിന്‍ ഷി ഹുവാങ്ങ് (Qin Shi Huang) ചക്രവര്‍ത്തിയാണ് ചൈനാ വന്‍മതിലിന്‍റെ നിര്‍മ്മാണപൂര്ത്തീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണു ചരിത്രം പറയുന്നത്.

ഏതാണ്ട് 2,700 വര്‍ഷങ്ങള്‍ പഴക്കമുണ്ട് പൂര്‍ത്തീകരിക്കപ്പെട്ട ചൈനാ വന്‍മതിലിന്. പല കാലങ്ങളിലായി ഏകദേശം പത്ത് ലക്ഷം തൊഴിലാളികളുടെ വിയര്‍പ്പ് ഈ മഹാത്ഭുതത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടത്രെ. ലോകത്തിലെ ഏറ്റവും നീളമേറിയ സെമിത്തേരി എന്ന് ചൈനാ വന്‍മതിലിനെ ഖേദപൂര്‍വ്വം വിശേഷിപ്പിക്കാറുണ്ട്. കാരണം, ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരുപാട് ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടത്രെ. സാധാരണക്കാരും, സൈനികരും, കുറ്റവാളികളുമായിട്ടുള്ള നിരവധിയാളുകള്‍ ഈ കൂട്ടത്തിലുണ്ട്. കുറ്റവാളികള്‍ക്ക് വന്മതില്‍ നിര്‍മ്മാണത്തില്‍ പണിയെടുക്കേണ്ടി വന്നത് പ്രത്യേക ശിക്ഷ എന്ന നിലയിലാണ്. ഏതാണ്ട് നാല് ലക്ഷം നിര്‍മ്മാണതൊഴിലാളികള്‍ ഈ ശ്രമകരമായ ദൌത്യത്തിന്നിടയില്‍ മരിച്ചുപോയിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.

ഓരോ വര്‍ഷവും ഏതാണ്ട് 50 മില്യണ്‍ സന്ദര്‍ശകര്‍ വന്‍മതില്‍ സന്ദര്‍ശിക്കാനായി എത്തുന്നുണ്ട് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ മതിലിന്‍റെ മൂന്നിലൊന്നു ഭാഗം അപ്രത്യക്ഷമായി കഴിഞ്ഞു. കൂടുതല്‍ വ്യക്തമാക്കിയാല്‍ ചൈനാ വന്മതില്‍ ഓരോ വര്‍ഷവും പല ഭാഗങ്ങളായി നശിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാവ്യതിയാനങ്ങള്‍ മൂലവും, മനുഷ്യരുടെ ഇടപെടലുകള്‍ മൂലവും ഈ മഹാത്ഭുതം നാശത്തിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. കല്ലുകള്‍, ഇഷ്ടികകള്‍ എന്നിവ കൊണ്ടുണ്ടാക്കിയ ഭാഗങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതല്ലാതെയുള്ള ഭാഗങ്ങള്‍ ഇനിയുള്ള മുപ്പത് വര്‍ഷങ്ങളെപോലും അതിജീവിക്കുകയില്ല എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്.

Related articles

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ വീടുകൾ ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇന്നാവട്ടെ വീടുകളുടെ ശ്രദ്ധ മറ്റ് പലകാര്യങ്ങളിലേക്കും...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് ചൈനയിൽ പുതുവർഷം ആഘോഷിക്കുന്നത്. എല്ലാ വർഷവും ചൈനയിൽ പുതുവർഷദിനം മാറിക്കൊണ്ടിരിക്കാറുമുണ്ട്. ചൈനാക്കാരുടെ...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. പൊതു-സ്വകാര്യ കമ്പനികളുടെ ചെറുതും വലുതുമായ അനേകം ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ ഇതിനായി...

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ ഈ കൊച്ചുകേരളത്തിൽ? ഇല്ല എന്നു തന്നെയാണ് മറുപടി. കാരണം സമൂഹത്തിൽ നിന്നും...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യത്തെ പറ്റി സംസാരിക്കാത്ത അധ്യാപകരോ ആ വിഷയത്തിൽ...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ വെയ്ക്കാറില്ല. തണുപ്പുകാലത്തും, ചൂടുകാലത്തുമൊക്കെ വസ്ത്രങ്ങള്‍ ഒരേ രീതിയില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ വിശേഷങ്ങൾ ശൂന്യാകാശത്തുപോലും സ്ത്രീ തന്റെ സാന്നിധ്യം അറിയിക്കുന്ന ഇക്കാലത്ത് ഒരേ ഒരിടത്ത് മാത്രമേ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ സെറ്റുകളിലൂടെയും കുറഞ്ഞ തോതില്‍ റേഡിയേഷന്‍ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. ഗുണമേന്മയുള്ള ഹാന്‍ഡ് ഫ്രീ സെറ്റുകള്‍...