അക്രമാസക്തരാകുന്ന പുലികൾ

Share post:

ചില മുയലുകൾ ഇങ്ങനെയാണ്
പച്ചിലത്തുരുത്തിലൂടെ പാഞ്ഞുവരും
ഉറക്കം തൂങ്ങുന്ന പുള്ളിപ്പുലികൾക്ക് മുന്നിൽ
പ്രലോഭനത്തിന്റെ തിരുമുൽക്കാഴ്ചയാകും
പുലിയൊന്ന് മുരണ്ടു തിരിഞ്ഞുകിടന്നാലും
പോകുവാൻ മുയലിന് മനസ്സില്ല
തൊട്ടുതൊട്ടങ്ങനെ വന്ന്
പുലിയുടെ പുള്ളിയിൽ ചിത്രം വരയ്ക്കും
മൂരി നിവർന്ന്
മൂകതപറ്റി
മരച്ചുവടു മാറിക്കിടന്നാലും
മുയൽ പോവുകയില്ല
അവന്റെ കോമ്പല്ലുകളിലരഞ്ഞരഞ്ഞ്
അന്നനാളത്തിൽ ഞെരിഞ്ഞു കുഴഞ്ഞ്
അവന്റെ ജീവകോശങ്ങളിൽ സംക്രമിച്ച്
കാടിനെ നടുക്കുന്ന ഗർ്ജ്ജനമാകുന്ന
ഒരു നിമിഷത്തെപ്പറ്റി പ്രഭാഷണം നടത്തും
ഭയം സാത്വികമാണെന്ന നാട്ടുനടപ്പിൽ
അവിശ്വാസിയായി നടിക്കും

സംയമത്തിന്റെ ശാന്തതയിൽ
കാറ്റുപിടിക്കുമ്പോൾ
ചില്ലകളുലഞ്ഞ്
അസ്തിത്വത്തിന്റെ അടിവേരുകൾ
ഇളകുമ്പോൾ
അവൻ മുയലിന് നേരെ
അരുമയോടെ കൈനീട്ടും
എന്നാൽ
തൊട്ടുണർത്തിയ രജോഗുണത്തിന്
മുന്നിൽ നിന്നും
നാട്ടുനടപ്പ് തെറ്റിക്കാതെ
പാഴിലകൾക്ക് മുകളിലൂടെ
മുയൽ ഓടിയോടിപ്പോകും

ഉണർന്നു മുറ്റിയ ശൗര്യം  ശമനം കൊള്ളാതെ
പുലിയുടെ കോമ്പല്ലുകൾ രാകി മിനുക്കും
തുറന്ന വായിൽ
നിലയ്ക്കാത്ത ഗർജ്ജനം തൊടുത്തുവെക്കും
കാണുന്ന മാളങ്ങളിലൊക്കെയും
അവൻ നഖങ്ങൾ കൊണ്ട്
ശൗര്യത്തിന്റെ മുദ്രകൾ ചാർത്തും

അങ്ങനെയാണത്രെ ചില പുലികൾ
അക്രമാസക്തരാകുന്നത്.

Related articles

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...