അക്രമാസക്തരാകുന്ന പുലികൾ

Date:

ചില മുയലുകൾ ഇങ്ങനെയാണ്
പച്ചിലത്തുരുത്തിലൂടെ പാഞ്ഞുവരും
ഉറക്കം തൂങ്ങുന്ന പുള്ളിപ്പുലികൾക്ക് മുന്നിൽ
പ്രലോഭനത്തിന്റെ തിരുമുൽക്കാഴ്ചയാകും
പുലിയൊന്ന് മുരണ്ടു തിരിഞ്ഞുകിടന്നാലും
പോകുവാൻ മുയലിന് മനസ്സില്ല
തൊട്ടുതൊട്ടങ്ങനെ വന്ന്
പുലിയുടെ പുള്ളിയിൽ ചിത്രം വരയ്ക്കും
മൂരി നിവർന്ന്
മൂകതപറ്റി
മരച്ചുവടു മാറിക്കിടന്നാലും
മുയൽ പോവുകയില്ല
അവന്റെ കോമ്പല്ലുകളിലരഞ്ഞരഞ്ഞ്
അന്നനാളത്തിൽ ഞെരിഞ്ഞു കുഴഞ്ഞ്
അവന്റെ ജീവകോശങ്ങളിൽ സംക്രമിച്ച്
കാടിനെ നടുക്കുന്ന ഗർ്ജ്ജനമാകുന്ന
ഒരു നിമിഷത്തെപ്പറ്റി പ്രഭാഷണം നടത്തും
ഭയം സാത്വികമാണെന്ന നാട്ടുനടപ്പിൽ
അവിശ്വാസിയായി നടിക്കും

സംയമത്തിന്റെ ശാന്തതയിൽ
കാറ്റുപിടിക്കുമ്പോൾ
ചില്ലകളുലഞ്ഞ്
അസ്തിത്വത്തിന്റെ അടിവേരുകൾ
ഇളകുമ്പോൾ
അവൻ മുയലിന് നേരെ
അരുമയോടെ കൈനീട്ടും
എന്നാൽ
തൊട്ടുണർത്തിയ രജോഗുണത്തിന്
മുന്നിൽ നിന്നും
നാട്ടുനടപ്പ് തെറ്റിക്കാതെ
പാഴിലകൾക്ക് മുകളിലൂടെ
മുയൽ ഓടിയോടിപ്പോകും

ഉണർന്നു മുറ്റിയ ശൗര്യം  ശമനം കൊള്ളാതെ
പുലിയുടെ കോമ്പല്ലുകൾ രാകി മിനുക്കും
തുറന്ന വായിൽ
നിലയ്ക്കാത്ത ഗർജ്ജനം തൊടുത്തുവെക്കും
കാണുന്ന മാളങ്ങളിലൊക്കെയും
അവൻ നഖങ്ങൾ കൊണ്ട്
ശൗര്യത്തിന്റെ മുദ്രകൾ ചാർത്തും

അങ്ങനെയാണത്രെ ചില പുലികൾ
അക്രമാസക്തരാകുന്നത്.

More like this
Related

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ...

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...