നിലപാടുകൾ മാറുമ്പോൾ നാം ഭയക്കണോ?

Share post:

അഭിപ്രായങ്ങൾ മാറാത്തത് മരിച്ചുപോയവർക്ക് മാത്രമാണ് എന്നാണ് ചൊല്ല്. ശരിയാണ് ജീവിച്ചിരിക്കുന്നവരെന്ന നിലയിൽ ചിലപ്പോഴൊക്കെ പലകാര്യങ്ങളിലും നാം അഭിപ്രായം മാറ്റിപറയാറുണ്ട്. അഭിപ്രായങ്ങൾ മാറുന്നത് കാഴ്ചപ്പാടുകൾ മാറുന്നതുകൊണ്ടാണ്. ജീവിതവീക്ഷണത്തിൽ വന്ന മാറ്റം കൊണ്ടാണ്. എന്നാൽ ആദർശങ്ങൾ മാറുന്നതും ആഭിമുഖ്യങ്ങൾ മാറുന്നതും അങ്ങനെയല്ല. അത്തരം ചില മാറ്റങ്ങളെ നാം ഭയക്കുകയും അവയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. കാരണം ഇക്കൂട്ടർ നാളെ എന്തും ചെയ്യും. എന്തിനും സന്നദ്ധരായിരിക്കും. വ്യക്തിത്വത്തിന്റെ പ്രത്യേകത  എന്ന് അതിനെ ലഘൂകരിക്കാൻ നമുക്ക് കഴിയില്ല. അതിനപ്പുറം ആ വ്യക്തിയെ അത്തരം നിലപാടുകളുടെ മാറ്റങ്ങളിലേക്ക് നയിച്ചത് എന്താണ് എന്നുകൂടി നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അധികാരം, സ്വാർത്ഥത, പദവി, സ്ഥാനമാനങ്ങൾ… അഭിപ്രായങ്ങൾ മാറുന്നവരെയല്ല അധികാരത്തിന് വേണ്ടി കസേരവലിക്കുകയും കസേരപിടിക്കുകയും ചെയ്യുന്നവരെയാണ് നാം പേടിക്കേണ്ടത്.


ഇന്ന് രാഷ്ട്രീയത്തിൽ നാം പരക്കെ കണ്ടുകൊണ്ടിരിക്കുന്നത് ഇത്തരം നിലപാടു മാറ്റങ്ങളാണ്. ഇന്നലെ വരെ തള്ളിപ്പറഞ്ഞ പ്രത്യയശാസ്ത്രങ്ങളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും എല്ലാം അക്കൂട്ടർ സർവ്വതും മറന്ന് ആശ്ലേഷിക്കാൻ വെമ്പൽ കൊള്ളുന്ന കാഴ്ച നിഷ്പക്ഷമതികളെ വല്ലാതെ വെറുപ്പിച്ചുകളയു
ന്നുണ്ട്.


ചിലർ അങ്ങനെയാണ്. അവർ ചാഞ്ചാടിക്കൊണ്ടേയിരിക്കും. ഇക്കരെ നില്ക്കുമ്പോൾ അക്കരപ്പച്ചയാണെന്ന് തോന്നും.   ഇന്നലെവരെ സ്തുതിച്ചുപറഞ്ഞതിനെ നാളെ ഇകഴ്ത്തിപറയും. ഇന്ന് സ്നേഹിക്കുന്നതിനെ നാളെ വെറുത്തുകളയും. ഓരോരുത്തർക്കും അവനവരുടെ രാഷ്ട്രീയം തിരഞ്ഞെടുക്കാൻ അവകാശവും അർഹതയുമുണ്ട്. അവനവരുടെ കാഴ്ചപ്പാടും താല്പര്യവുമാണ് അവരുടെ രാഷ്ട്രീയത്തിലും നിഴലിക്കുന്നത്. ജനാധിപത്യരാഷ്ട്രത്തിൽ ഇഷ്ടപ്പെട്ട രാഷ്ട്രീയം തിരഞ്ഞെടുക്കുക എന്നത് അഭ്യസ്തവിദ്യരുടെയും തിരിച്ചറിവിന്റെ വിവേകം കിട്ടിയവരുടെയും സ്വാതന്ത്ര്യമാണ്.  പക്ഷേ മനസ്സിലാവാത്തത് ഇതാണ്. ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരാളെ എത്രമാത്രം നാം മുഖവിലയ്ക്കെടുക്കും? ബന്ധങ്ങളിൽ മുതൽ രാഷ്ട്രീയത്തിൽ വരെ പുലർത്തുന്ന നിലപാടുകളും സ്ഥിരതകളുമാണ് വ്യക്തിത്വം നിശ്ചയിക്കുന്നത്.


സ്ഥിരതയുണ്ടാവണം നമുക്ക്. അതൊരു ഗുണമാണ്. ചിലപ്പോൾ പറഞ്ഞ എല്ലാ കാര്യങ്ങളും അതേപടി നിർവഹിക്കുവാനും നടപ്പിലാക്കാനും കഴിഞ്ഞെന്നുവരില്ല. പക്ഷേ നിലപാടുകളിൽ പുലർത്തുന്ന സ്ഥൈര്യം പ്രധാനപ്പെട്ടതാണ്. ഒരാളെ വിശ്വാസയോഗ്യമാക്കുന്ന ഘടകം കൂടിയാണ് അത്.

Related articles

കേരളത്തിൽ പകർച്ചവ്യാധി തരംഗം

കേരളത്തെ വീണ്ടും പകർച്ചവ്യാധികൾ പിടിമുറുക്കിയിരിക്കുകയാണ്. നിപ്പമുതൽ ഷിഗെല്ലവരെ. പലതരം പനികളുടെ രൂക്ഷമുഖങ്ങളെയാണ് നാം ഇപ്പോൾ നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിലേറ്റവും പേടിപ്പെടുത്തുന്ന രീതിയിലുള്ളത് ഷിഗെല്ലയാണ്. പ്രസ്തുതരോഗം...

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ 2 ന് ഉത്തർപ്രദേശിലെ ഹത്രസിൽ ബോലേ ബാബയുടെ അനുയായികൾ സംഘടിപ്പിച്ച ഒരു...

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും, കറുത്തവരുടെ മേൽക്കോയ്മയ്‌ക്കെതിരെയും. എല്ലാ മനുഷ്യരും തുല്യ അവകാശത്തോടെയും സൗഹാർദ്ദത്തോടെയും ഒത്തൊരുമിച്ചു ജീവിക്കുന്ന...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ. ഒരിക്കൽ വിജയകരമായി നാം നേരിട്ട ഈ  വെല്ലുവിളി ഇപ്പോൾ വീണ്ടും നമ്മെ...

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു നോക്കിയിരുന്ന ആ പഴയ ബാല്യത്തിന്റെ പ്രലോഭനം എങ്ങോ ചോർന്നു പോയിരിക്കുന്നു. പകരം...

വിവാഹത്തിന്റെ പേരിലെ ആഭാസങ്ങൾ

കണ്ണൂർ തോട്ടടയിൽ വിവാഹസംഘത്തിന് നേരെ യുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് മുൻ മന്ത്രി കെ. കെ. ശൈലജ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലെ...

ആ പതിനഞ്ചുകാരികൾ, പിന്നെ നീതുവിന്റെ മകനും…

ആറാമതും പ്രസവിച്ചപ്പോൾ  ആ കുഞ്ഞിനെ ഉൾക്കൊള്ളാനോ സ്നേഹിക്കാനോ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ ശാരീരികമായ പരിമിതിക്ക് പുറമെ നാട്ടുകാരുടെ പരിഹാസവും കുടുംബത്തിന്റെ സാമ്പത്തികമായ ബുദ്ധിമുട്ടുകളും ആലോചിച്ചപ്പോൾ...

‘2021’-തിരഞ്ഞു നോക്കിയാൽ…

21-ാം നൂറ്റാണ്ടിന് 21 വയസ് കഴിഞ്ഞു. കോവിഡിനു രണ്ടു വയസും. പക്ഷേ, 50 ലക്ഷത്തിലേറെ മനുഷ്യരെ ആ രണ്ടു വയസുകാരൻ കൊന്നു. കഴിഞ്ഞ 11...