മുഹമ്മദ് അലി, ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം

Share post:

കറുത്തവന്റെ ഇതിഹാസമാണ് മുഹമ്മദ് അലി. കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി മാറുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ ജീവിതം കറുത്തവർക്കായി സമർപ്പിച്ചു. അടിമയുടെ കരുത്തുണ്ടായിരുന്നു ലോക ബോക്സിംങ് ഇതിഹാസമായ മുഹമ്മദ് അലിക്ക്. എം. കമറുദീൻ തയ്യാറാക്കിയ ജീവചരിത്രത്തിലൂടെ മുഹമ്മദ് അലി എന്ന പ്രതിഭാസത്തെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. കഥാകൃത്തും നോവലിസ്റ്റും വിമർശകനും വിവർത്തകനുമായ കമറുദീന്റെ രചന ശ്രദ്ധേയമാണ്.

‘നീ ഭയപ്പെടുന്ന കാര്യങ്ങൾ ആദ്യം ചെയ്യുക. അങ്ങനെ ഭയത്തെ മറികടക്കുക’ എന്ന അച്ഛന്റെ ഉപദേശം മുഹമ്മദ് അലിയുടെ മനസ്സിൽ തറച്ചു. കഠിനപരിശ്രമത്തിലൂടെ അദ്ദേഹം കടമ്പകൾ ഓരോന്നു മറികടന്നു. ഈ  നിശ്ചയദാർഢ്യമാണ് അദ്ദേഹത്തെ മുന്നോട്ടുനയിച്ചത്. ആത്മസമർപ്പണത്തിന്റെ പര്യായമായിത്തീർന്നു അദ്ദേഹത്തിന്റെ ജീവിതം. ധൈര്യവും കാരുണ്യവും ഒത്തുചേർന്നാൽ മഹത്തായ ലക്ഷ്യം പൂർത്തിയാക്കാൻ  കഴിയുമെന്ന ജ്ഞാനം അലിക്കുണ്ടായിരുന്നു. ‘എന്റെ നാടകം ഞാൻ തന്നെയുണ്ടാക്കുന്നു, എന്റെ വഴിയിലൂടെ ഞാൻ സഞ്ചരിക്കാൻ പോകുന്നു’ എന്ന് അദ്ദേഹം കുറിക്കുന്നത് ശ്രദ്ധേയമാണ്. ഏതു പ്രതിസന്ധിയിലും മുന്നേറാനുള്ള പ്രചോദനം നല്കുന്ന ജീവചരിത്രമാണ് ‘മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം.’
പ്രസാധകർ കറന്റ് ബുക്ക്സ് തൃശൂർ.

Related articles

തിരികെ നടക്കുന്ന ഓർമകൾ

തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള...

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി  ഇന്നും ഇന്നലെയും തുടങ്ങിയതല്ല....

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചുവച്ച പുസ്തകം. എപ്പോഴൊക്കെയോ നമ്മുടെ ഉള്ളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ വിചാരങ്ങൾ രേഖപ്പെടുത്തിയ...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന പുസ്തകം. സിസ്റ്റർ മരിയറ്റ് എഫ്സിസികോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്,തിരുവനന്തപുരം, വില: 100

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം. ഡോ. സി പ്രിൻസി ഫിലിപ്പ് കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ്...

അച്ഛനോർമ്മകൾ

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം,  പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്:...