അടുക്കളക്കരി

Date:

അടുക്കളകളേറെയും എന്നും കരിയും പൊടിയും അഴുക്കും പുരണ്ടിരിക്കും.
അതെല്ലാം വെറും കരിയും പുകയും അഴുക്കും 
അല്ലെന്നറിയുന്നുണ്ടോ  നിങ്ങൾ

നിങ്ങളുടെ അന്നനാളത്തിന്റെയാന്തൽ  
തീർക്കുവാൻ പകലന്തിയോളം 
അവിടെ ഉടലുരുക്കുന്ന ഒരുവളുടെ 
സ്വപ്‌നങ്ങളും മോഹങ്ങളും  കരിഞ്ഞും 
പൊടിഞ്ഞും അഴുകിയും ഉണ്ടായതാണവ

അവിടെ ഗ്യാസ് അടുപ്പിലെ പാത്രത്തിൽനിന്നും 
ചായയോടൊപ്പം തിളച്ചുതൂവിപ്പോയത്   
അവൾ മനസ്സിൽ വിരിയിച്ചെടുത്ത 
പ്രണയാർദ്രഭാവനകൾ

അവിടെ ഗ്രൈൻഡറിന്റെ ജാറിൽ നിന്ന്   
മാവിനോടൊപ്പം ചീറ്റിത്തെറിച്ചത്   
അവൾ കടലോളം വളർത്തിവലുതാക്കിയ 
ഭാര്യാസങ്കൽപ്പങ്ങൾ

അവിടെ  നിങ്ങൾക്കായി ദോശകൾ ചുട്ടെടുത്തപ്പോൾ  കല്ലിനോടൊപ്പം കരിഞ്ഞുപോയത് അവൾ 
ഉടലിലേക്കു  പകർന്നാട്ടം നടത്താൻ 
കൊതിച്ച കാമനകൾ

അവിടെ പ്രഷർകുക്കറിന്റെ വാൽവിൽ നിന്ന് 
ആവിയോടൊപ്പം പുറത്തേക്ക് പാഞ്ഞു പോയത്   അവൾ ചുണ്ടിന്റെ കോണിൽ 
ഒളിപ്പിച്ചു വച്ചിരുന്ന പുഞ്ചിരിത്തരികൾ

അവിടെ ചുമരറ്റങ്ങളിലെ മാറാലയിൽ 
പ്രാണികളോടൊപ്പം ഊർദ്ധശ്വാസം 
വലിച്ചു കിടന്നത്  അവൾ ഹൃദയംകൊണ്ട് 
കാച്ചിക്കുറുക്കിയെടുത്ത കവിതകൾ

ഇതൊന്നുമറിയാതെ നിങ്ങളവിടം  കഴുകിത്തുടച്ചും  പെയിന്റടിച്ചും വൃത്തി വയ്പ്പിച്ചിട്ടെന്തു കാര്യം!

പിറ്റേന്നുമുതൽ ‘അവൾ’ എന്ന അവളുടെ 
സ്വത്വം  വീണ്ടും കരിഞ്ഞും പൊടിഞ്ഞും 
അഴുകിയും  ആ ചുമരുകളിലേക്കും തറയിലേക്കും 
പരിവർത്തനപ്പെട്ടുകൊണ്ടേയിരിക്കും. 

– സജിത്കുമാർ

More like this
Related

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു,...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ...

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...