മഴത്തുള്ളി പഠിപ്പിക്കുന്നത്

Share post:

ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്ന
ഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു 
വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ?

മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായി
താഴേക്ക് പറക്കുമ്പോൾ തൊട്ട്,
എന്തൊരു ആവേശമാണതിന്.

അതിനെ കാത്തിരിക്കുന്ന ഓരോരോ 
ജീവിതങ്ങളേയും കൃത്യമായി 
അറിയുന്നുണ്ടത്.

ദാഹിച്ചു വലഞ്ഞിരിക്കുന്ന
ഒരു കിളിക്കുഞ്ഞിന്റെ തൊണ്ടയിലത്
കുടിനീരാവും
ചുട്ടുപൊള്ളിക്കിടക്കുന്ന
ഒരു മണൽത്തരിയുടെ നെഞ്ചിൽ 
കുളിർജലം
തളർന്നു കിടക്കുന്ന
ഒരു കുഞ്ഞു ചെടിയുടെ വേരിൽ 
അമൃതകണമാവും ചിലപ്പോൾ.

തേൻ തേടി പറന്ന് തളർന്ന 
ചിത്രശലഭത്തിന്റെ 
ചിറകൊന്നു മിനുക്കാൻ കൂടും
അങ്ങനെ പെയ്ത് ആ ക്ഷണികജീവിതം
അലിഞ്ഞു തീരുമ്പോൾപ്പോലും
എന്തൊരു സംതൃപ്തിയാണതിന്.

ദീർഘായുസ്സ് എന്ന സങ്കൽപത്തെയൊക്കെ
അപ്പാടെ റദ്ദ് ചെയ്തു കളയുന്നുണ്ട് 
അതപ്പോൾ.
അപരർക്കു വേണ്ടി
സ്വയം സമർപ്പിച്ചു കൊണ്ടുള്ള
ഇങ്ങനെയൊരു ധന്യജീവിതം
ഭൂമിയിൽ ഏതെങ്കിലും മനുഷ്യർക്ക്
സിദ്ധിക്കാറുണ്ടോ
എന്നിട്ടും എന്തിനാണ് നമ്മൾ, 
ദൈവത്തിന്റെ ഉത്തമസൃഷ്ടി 
മനുഷ്യനാണെന്നും പറഞ്ഞിങ്ങനെ 
അഹങ്കരിച്ചു കൊണ്ടിരിക്കുന്നത് !

സജിത് കുമാർ

Related articles

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...