ഞാൻ പറഞ്ഞ നുണകളിൽഏറ്റവും വലുതേതാണ്കൂടുതൽ ഇരുണ്ടത്കുറേക്കൂടെ പഴുതടച്ചത്മറന്നിട്ടും മറക്കാനാവാത്തത്പറഞ്ഞുകഴിഞ്ഞിട്ടും പറഞ്ഞുകഴിയാത്തത്ഇപ്പോഴും പൂർത്തിയാകാത്തത്ഒറ്റനോട്ടത്തിൽ സത്യമാണെന്നു തോന്നുന്നത്ഒറ്റയിരുപ്പിൽ വായിച്ചുതീരുന്നത്ഒറ്റയൊഴുക്കിൽ പുഴയാകുന്നത്ഒറ്റമിന്നലിൽ ഒക്കെയും കാട്ടിത്തരുന്നത്കാറ്റുപോലെ കാണാനാകാത്തത്തേൻപോലെ മധുരിച്ചത്
സുനിൽ ജോസ്
കൂറ്റൻ മച്ചോടുകൂടിയ ആശ്രമത്തിന്റെ അർദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചപ്പോയാണ് ഗാന്ധിയും ഭീമും ആലോചനയിൽ കയറിയ കാലം മുതൽ പരതി കൊണ്ടിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം ഭാഗികമായെങ്കിലും കിട്ടിയത്. 'എത്രയോ പാടുപെട്ടാണ് ഞാൻ...
'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ?
തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും നമ്മൾ ആ മരംക്കൊണ്ട വെയിലിനെക്കുറിച്ച് ഓർക്കാറേയില്ല. ആ...
എന്റെ സ്‌നേഹമേ എന്ന് ദൈവത്തിനു മുൻപിൽ എന്നും നിലവിളിക്കുന്ന മനുഷ്യൻ. എന്തിന് വാക്കിലും നോക്കിലും നടപ്പിലും പോലും ദൈവികത തുളുമ്പുന്ന വ്യക്തിത്വം അനന്തമായ സ്‌നേഹത്തിന്റെ വാതയനങ്ങൾ വാക്കുകൾ കൊണ്ട് തുറന്ന്, ക്രിസ്തുവിന്റെ അതേ...
അടുക്കള ഒരു സാമ്രാജ്യമാണ്.
ചക്രവർത്തിക്ക് വേണ്ടാത്ത
ഒരേയൊരു സാമ്രാജ്യം
ജന്മാന്തരങ്ങളായി
ചക്രവർത്തിനിമാർ മാത്രം ഭരിച്ച, സാമ്രാജ്യം.
വെണ്ണക്കൽ മാളികകളില്ല,
കോട്ടകൊത്തളങ്ങളില്ല
ആനയും അമ്പാരിയും
തോഴികളും ഭടന്മാരും
ഇല്ലേയില്ല
എന്നിട്ടും അതൊരു സാമ്രാജ്യമാണ്.
ഒരു ഒറ്റയാൾ സാമ്രാജ്യം.
യുദ്ധം ചെയ്യുന്നതും
യുദ്ധം ജയിക്കുന്നതും
കാഹളം ഊതുന്നതും
ജയഭേരി മുഴക്കുന്നതും
ചക്രവർത്തിനി തന്നെ.
നിങ്ങൾക്ക് ചക്രവർത്തിനിയെ സ്‌നേഹിക്കാം
സ്‌നേഹിക്കാതിരിക്കാം
അനുസരിക്കാം
അനുസരിക്കാതിരിക്കാം....
പക്ഷേ
അടുക്കള സാമ്രാജ്യത്തിൽ നിന്ന്
ചക്രവർത്തിനിയെ...
സർഗ്ഗാത്മകതയും പ്രായവും തമ്മിൽ ബന്ധമുണ്ടോ? ഒരു പ്രായത്തിന് ശേഷം നമ്മുടെ എഴുത്തുകാർക്കെന്തു കൊണ്ടാണ് ക്രിയാത്മകമായ സംഭാവനകൾ നല്കാൻ കഴിയാതെ പോകുന്നത്? നമ്മുടെ മലയാളത്തിലെ മുൻതലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും പേനകളിലെ മഷിയുണങ്ങിപ്പോയിട്ടുണ്ട്. ഒരുകാലത്ത് അതിശയിപ്പിക്കുന്ന...
''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ അടുത്തെത്താൻ പറ്റി...വിശന്നുറങ്ങിയ കുഞ്ഞിന് ദേവത, ഒരിക്കലും ഉണ്ട് തീരാത്ത പാത്രം നൽകി...ചെന്നായ ഇളിഭ്യനായി ഓടിപ്പോയി...അവർക്ക് അവരുടെ നായകുട്ടിയെ തിരിച്ചുകിട്ടി....കഥ കഴിഞ്ഞു....
പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ മിഠായികൾ തരും അവർ .പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന് അവിടെ...