Literary World

സത്യം

ഞാൻ പറഞ്ഞ നുണകളിൽഏറ്റവും വലുതേതാണ്കൂടുതൽ ഇരുണ്ടത്കുറേക്കൂടെ പഴുതടച്ചത്മറന്നിട്ടും മറക്കാനാവാത്തത്പറഞ്ഞുകഴിഞ്ഞിട്ടും പറഞ്ഞുകഴിയാത്തത്ഇപ്പോഴും പൂർത്തിയാകാത്തത്ഒറ്റനോട്ടത്തിൽ സത്യമാണെന്നു തോന്നുന്നത്ഒറ്റയിരുപ്പിൽ വായിച്ചുതീരുന്നത്ഒറ്റയൊഴുക്കിൽ പുഴയാകുന്നത്ഒറ്റമിന്നലിൽ ഒക്കെയും കാട്ടിത്തരുന്നത്കാറ്റുപോലെ കാണാനാകാത്തത്തേൻപോലെ മധുരിച്ചത് സുനിൽ ജോസ്

നീലക്കുറിഞ്ഞികൾ

വിദൂരസാഗര നീലമയൊക്കെയും ധ്യാനിച്ച്ആഴങ്ങളെ സുഗന്ധമാക്കി നെഞ്ചിലേറ്റിഹിമഗിരികളുടെ താഴ്‌വരയിൽനൃത്തമാടും വരമലർജാലം,നിൻ നീലക്കുറിഞ്ഞികൾ! തെന്നലിതുവഴി കഥയേതോ ചൊല്ലിപെയ്ത മഴകളുടെ താളം കൊട്ടി,പോയൊരോർമകളുടെ വേണുവൂതിനിന്നെ മാടിവിളിക്കുമീ നീലസാഗരം,നിൻ പ്രാണനിൽ നോൽക്കുന്നോരിടത്താവളം,പ്രിയമേറും വിസ്മയം,നീലക്കുറിഞ്ഞികൾ! ഏതോ കാലങ്ങളി, ലേതോ നേരങ്ങളിൽ,ഏതോരനർഘകിനാക്കളിൽഗഗന,സാഗര ലയനീലിമയായ് പടരുംസ്വർഗസങ്കീർത്തനംനിൻ...

അടുക്കള ശീപോതി

പുലരിപ്പെണ്ണ് കതകേ തട്ട്യാവീട്ടിലെപെണ്ണ്ചട പടേ...യൊരുങ്ങും.അടുക്കള പോതിക്ക്വിളക്ക് വെച്ച്വീട്ടിലെ വയറോളെ പോറ്റാൻ മുക്കല്ലടുപ്പിൽഅന്നം വേവും.വെട്ടിത്തിളക്കണ വെള്ളത്തിൽഒരീസത്തെ മുഴ്വൻഉന്മേഷമൂറ്റിപ്പൊടിയിടും. ചായക്കോപ്പേൽആവിപാറിച്ച്തിണ്ണേലെ തേവന്ദക്ഷിണ വെക്കും.വെന്തും നീറീം പുകഞ്ഞുംമരിക്കാൻഅടുക്കളക്കൊട്ടേൽആരൊക്കെയോ കാണും.ചൂടു കല്ലിൽപൊള്ളി മൊരിഞ്ഞ്പരന്ന്കുറേയെണ്ണംപാത്രത്തിലടുങ്ങും.പൊള്ളിത്തടിച്ച്മേടേലെ മാമനെ പോലെചില ആളോള്നുറുങ്ങി തവിടുപൊടി -യാവാൻനിക്കും.ചില കൂട്ടര്അമ്മിക്കല്ലിൽചതഞ്ഞരയും...

തെക്കോട്ടോഴുകൂ നീ ഗംഗേ!

ഭാഗീരഥീ നീയിനിദക്ഷിണദിക്കിലേക്ക് തിരിയുകഅറബിക്കടലിലെയശാന്തിയുടെതുരുത്തു നോക്കിയലയുകകാത്തിരിപ്പുണ്ടവിടെ ഭഗ്‌നജന്മങ്ങൾമുക്തിനേടുവാൻ! ഹിമവാഹിനീ നീയിനികിഴക്കുനോക്കിയുണരേണ്ടനിന്നിൽ തർപ്പണംചെയ്യാനുദിക്കില്ല സൂര്യൻപത്മയായ് നീയൊഴുകേണ്ടിനികാത്തിരിക്കില്ലബംഗാൾതീരവും ആര്യാവർത്തവുംപൂർവദിക്കിൽ നിനക്കായിനി ഗംഗേ... തിരയുന്നതെന്തേ ജഡങ്ങളേയോമുക്തി യാചിക്കുവാനിനിപിതൃക്കളില്ല മഗധയിൽനിന്റെ വിശപ്പൊടുങ്ങുവാൻപാപനാശിനീതെക്കോട്ടൊഴുകുക നീ!മുല വറ്റിയുണങ്ങിയപേരാറും പെരിയാറുംകാത്തിരിക്കുന്നു നിന്നെ!പാഴായ ജന്മങ്ങളടിഞ്ഞു കൂടിയപവിഴങ്ങളേറെയുണ്ടീദ്രാവിഡവർത്തത്തിലേതുരുത്തുകളിൽനിസ്സഹായമൊരുമൈതൃകവുമതിൻതുടകൾകീറിപ്പിറന്നചാപ്പിള്ളകളുമവർ വളർത്തിയസംസ്‌കാരങ്ങളുമിനികാത്തിരിക്കുന്നതു നിന്നിൽവിലയിക്കുവാൻ...

ബുദ്ധന്റെ ത്രാസിൽ ഗാന്ധിക്കും അംബേദ്ക്കറിനും ഒരേ തൂക്കമാണോ?

കൂറ്റൻ മച്ചോടുകൂടിയ ആശ്രമത്തിന്റെ അർദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചപ്പോയാണ് ഗാന്ധിയും ഭീമും ആലോചനയിൽ കയറിയ കാലം മുതൽ പരതി കൊണ്ടിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം ഭാഗികമായെങ്കിലും കിട്ടിയത്. 'എത്രയോ പാടുപെട്ടാണ് ഞാൻ...

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും നമ്മൾ ആ മരംക്കൊണ്ട വെയിലിനെക്കുറിച്ച് ഓർക്കാറേയില്ല. ആ...

രമണീയം ഈ ജീവിതം

എന്റെ സ്‌നേഹമേ എന്ന് ദൈവത്തിനു മുൻപിൽ എന്നും നിലവിളിക്കുന്ന മനുഷ്യൻ. എന്തിന് വാക്കിലും നോക്കിലും നടപ്പിലും പോലും ദൈവികത തുളുമ്പുന്ന വ്യക്തിത്വം അനന്തമായ സ്‌നേഹത്തിന്റെ വാതയനങ്ങൾ വാക്കുകൾ കൊണ്ട് തുറന്ന്, ക്രിസ്തുവിന്റെ അതേ...

സാമ്രാജ്യം

അടുക്കള ഒരു സാമ്രാജ്യമാണ്. ചക്രവർത്തിക്ക് വേണ്ടാത്ത ഒരേയൊരു സാമ്രാജ്യം ജന്മാന്തരങ്ങളായി ചക്രവർത്തിനിമാർ മാത്രം ഭരിച്ച, സാമ്രാജ്യം. വെണ്ണക്കൽ മാളികകളില്ല, കോട്ടകൊത്തളങ്ങളില്ല ആനയും അമ്പാരിയും തോഴികളും ഭടന്മാരും ഇല്ലേയില്ല എന്നിട്ടും അതൊരു സാമ്രാജ്യമാണ്. ഒരു ഒറ്റയാൾ സാമ്രാജ്യം. യുദ്ധം ചെയ്യുന്നതും യുദ്ധം ജയിക്കുന്നതും കാഹളം ഊതുന്നതും ജയഭേരി മുഴക്കുന്നതും ചക്രവർത്തിനി തന്നെ. നിങ്ങൾക്ക് ചക്രവർത്തിനിയെ സ്‌നേഹിക്കാം സ്‌നേഹിക്കാതിരിക്കാം അനുസരിക്കാം അനുസരിക്കാതിരിക്കാം.... പക്ഷേ അടുക്കള സാമ്രാജ്യത്തിൽ നിന്ന് ചക്രവർത്തിനിയെ...

വാർദ്ധക്യത്തിലെ വിളക്കുകൾ

സർഗ്ഗാത്മകതയും പ്രായവും തമ്മിൽ ബന്ധമുണ്ടോ? ഒരു പ്രായത്തിന് ശേഷം നമ്മുടെ എഴുത്തുകാർക്കെന്തു കൊണ്ടാണ് ക്രിയാത്മകമായ സംഭാവനകൾ  നല്കാൻ കഴിയാതെ പോകുന്നത്? നമ്മുടെ മലയാളത്തിലെ മുൻതലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും പേനകളിലെ മഷിയുണങ്ങിപ്പോയിട്ടുണ്ട്. ഒരുകാലത്ത് അതിശയിപ്പിക്കുന്ന...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ അടുത്തെത്താൻ  പറ്റി...വിശന്നുറങ്ങിയ കുഞ്ഞിന് ദേവത, ഒരിക്കലും ഉണ്ട് തീരാത്ത പാത്രം നൽകി...ചെന്നായ ഇളിഭ്യനായി ഓടിപ്പോയി...അവർക്ക് അവരുടെ നായകുട്ടിയെ തിരിച്ചുകിട്ടി....കഥ കഴിഞ്ഞു....

സൈബർ ഗൃഹം

സ്വീകരണ മുറിയിൽ   രണ്ടുപേരൽപനേരം  ഐ-പാഡ് നോക്കിഅനോന്യം  ഔപചാരികത ഭാവിച്ചിരുന്നു.പുച്ഛം പുഞ്ചിരിയായി കൈമാറിയവർഅനോന്യം മൊഴിഞ്ഞു.മുന്നിലെ ആപ്പിൾ ലാപ്‌ടോപ്പിനെ  ആതിഥേയൻ പ്രശംസിക്കേആപ്പിൾ വെറുമൊരുഫലവർഗമല്ലായെന്നോർത്ത്ആഗതനൊരു നീണ്ട നെടുവീർപ്പിട്ടു.ഒടുവിൽ വിടപറയാൻ നേരംവൈഫ്  എവിടെയെന്ന ചോദ്യത്തിന്   വൈഫൈയെ  കുറിച്ച്ആതിഥേയൻദീർഘമായി പറയുമ്പോൾഅടുക്കളയിലെ...

പട്ടാളക്കാരുടെ പകർച്ചകൾ

പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ മിഠായികൾ തരും അവർ .പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന് അവിടെ...