Literary World

നീലക്കുറിഞ്ഞികൾ

വിദൂരസാഗര നീലമയൊക്കെയും ധ്യാനിച്ച്ആഴങ്ങളെ സുഗന്ധമാക്കി നെഞ്ചിലേറ്റിഹിമഗിരികളുടെ താഴ്‌വരയിൽനൃത്തമാടും വരമലർജാലം,നിൻ നീലക്കുറിഞ്ഞികൾ! തെന്നലിതുവഴി കഥയേതോ ചൊല്ലിപെയ്ത മഴകളുടെ താളം കൊട്ടി,പോയൊരോർമകളുടെ വേണുവൂതിനിന്നെ മാടിവിളിക്കുമീ നീലസാഗരം,നിൻ പ്രാണനിൽ നോൽക്കുന്നോരിടത്താവളം,പ്രിയമേറും വിസ്മയം,നീലക്കുറിഞ്ഞികൾ! ഏതോ കാലങ്ങളി, ലേതോ നേരങ്ങളിൽ,ഏതോരനർഘകിനാക്കളിൽഗഗന,സാഗര ലയനീലിമയായ് പടരുംസ്വർഗസങ്കീർത്തനംനിൻ...

ഒറ്റ മരം / മനുഷ്യൻ

ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കും അയാൾ. പിന്നെ പ്രാണികളേയും പുഴുക്കളേയും അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ തടിയിലോ...

നോവുതീനികൾ

കൊരുത്തനോട്ടങ്ങൾക്കിടയിൽവരണ്ടകടൽ ദാഹങ്ങളുടെതിര നൃത്തംതല തല്ലിക്കേഴുന്നമൗനത്തിന്റെ മേലങ്കിനെടുകെ പിളർത്തിവരിയുടക്കപ്പെട്ടവാക്കുകൾപിച്ച നടക്കാൻശ്രമിക്കുംഇരു ധ്രുവങ്ങളിലുംമറ്റൊരു ധ്രുവത്തിന്റെകുടിയേറ്റ സ്വപ്നങ്ങളുടെസ്മാരക ശിലകളിൽരക്ത പുഷ്പങ്ങളുടെരേഖാചിത്രങ്ങൾഅനാവരണം ചെയ്യപ്പെടുംമുറിവുകളുടെ വസന്തംഅധരങ്ങളിൽവേനൽ വിരിക്കുകയുംവിളറിയ റോസാദളങ്ങൾക്ക്ഒറ്റുകൊടുക്കുകയും ചെയ്യുംവാക്കുകളുടെവറുതിയിൽനിസ്സംഗതരണ്ട് നിഴലുകൾചുംബിക്കുന്നത് കാക്കുംവാചാലതയുടെമുഖം മൂടികളിൽമിതഭാഷിയുടെ വചനങ്ങൾആവർത്തിക്കപ്പെടുംചലനം ചതിയ്ക്കുംനിശ്ചലതയുടെ പാനപാത്രംനിറഞ്ഞുതൂവുംകർണ്ണപുടങ്ങളിൽചിലമ്പി ചിതറുന്ന...

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും നമ്മൾ ആ മരംക്കൊണ്ട വെയിലിനെക്കുറിച്ച് ഓർക്കാറേയില്ല. ആ...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ പ്രകൃതിയിൽ നിങ്ങൾക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ ധാരാളമില്ലേ? കാഴ്ചകൾ ഇല്ലേ? ഇരുട്ടിൽ പൂച്ച കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ? തൊലിപ്പുറം പാമ്പിന്...

മഴയ്‌ക്കൊപ്പം…

പുറത്ത്  മഴ പെയ്യുന്നു... മഴയിലേക്ക്  നീ നിന്റെ ഹൃദയവാതിലുകൾ തുറന്നിടുക, ആർത്തലച്ചും വിതുമ്പിയും ക്ഷമയോടെയും പല വിധത്തിലും ഭാവത്തിലും പെയ്യുന്ന മഴയെ ഒരു നിമിഷം ധ്യാനിക്കുക. മിഴിയടച്ചും മനമൊരുക്കിയും മഴയെ നോക്കുക... ഓരോ മഴയ്ക്ക് പിന്നിലും ദൈവം  രചിക്കുന്ന അത്ഭുതങ്ങൾ ഓർമിക്കുക. അപ്പോൾ ഓരോ...

വാർദ്ധക്യത്തിലെ വിളക്കുകൾ

സർഗ്ഗാത്മകതയും പ്രായവും തമ്മിൽ ബന്ധമുണ്ടോ? ഒരു പ്രായത്തിന് ശേഷം നമ്മുടെ എഴുത്തുകാർക്കെന്തു കൊണ്ടാണ് ക്രിയാത്മകമായ സംഭാവനകൾ  നല്കാൻ കഴിയാതെ പോകുന്നത്? നമ്മുടെ മലയാളത്തിലെ മുൻതലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും പേനകളിലെ മഷിയുണങ്ങിപ്പോയിട്ടുണ്ട്. ഒരുകാലത്ത് അതിശയിപ്പിക്കുന്ന...

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും കൂടെ അവളുടെ കുഞ്ഞുങ്ങളും കാത്തുനിൽക്കുകയാണ്. ആളുകൾ ഒഴിഞ്ഞാൽ...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ, മഹാദുരന്തകാലത്തെ  ഗ്രേയ്റ്റ് ഡിപ്രഷൻ - അഥവാ വലിയ സാമ്പത്തിക മാന്ദ്യകാലമെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. 1929-1939 എന്ന് ഏറെക്കുറെ രേഖപ്പെടുത്തപ്പെട്ട ആ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ അടുത്തെത്താൻ  പറ്റി...വിശന്നുറങ്ങിയ കുഞ്ഞിന് ദേവത, ഒരിക്കലും ഉണ്ട് തീരാത്ത പാത്രം നൽകി...ചെന്നായ ഇളിഭ്യനായി ഓടിപ്പോയി...അവർക്ക് അവരുടെ നായകുട്ടിയെ തിരിച്ചുകിട്ടി....കഥ കഴിഞ്ഞു....

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു മുളയ്ക്കാൻനിലമാകുന്നവൾസ്വയം തളിർത്ത്, പൂവിട്ട്,ഫലമാകുന്നവൾ.അവളൊരു ഉർവര ഭൂവാണ്വൻ വൃക്ഷങ്ങളുടെവേരിന്നാഴങ്ങളെതന്റെ ഉള്ളിലൊളിപ്പിച്ചവൾ. നിഥിലാ എസ്. ബാബു

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ  ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും...