ഈശോ

Share post:

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പല ഭാഗത്തുനിന്നുമുണ്ടായിരുന്നു. വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു ഇതെല്ലാം എന്ന ചിന്ത മാത്രമാണ് ഭൂരിപക്ഷം പ്രേക്ഷകർക്കും ഈശോ സിനിമ കണ്ടുതീർന്നപ്പോൾ ഉണ്ടായത്. ഒരൊറ്റ രാത്രിയിൽ പറഞ്ഞുതീരുന്ന കഥ. ചുരുക്കം ചില കഥാപാത്രങ്ങൾ. പറഞ്ഞുപഴകിയ പ്രതികാരം എന്ന വിഷയവും രക്ഷകൻ എന്ന ഇമേജും. ഈശോ സിനിമയെ ഇങ്ങനെ ചുരുക്കി പറയാം.

സാക്ഷികളുടെ മൊഴിമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വളരെ പ്രസക്തമായ വിഷയമാണ് ഈശോ സിനിമ അവതരിപ്പിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.  സമാനമായ രീതിയിലുള്ള നിരവധി വർത്തമാനകാലസംഭവങ്ങൾ ഈ സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവരികയുംചെയ്യും.സാക്ഷികൾ ഉറച്ചുനിന്നാൽ തെളിയിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്ന എത്രയോ കേസുകളാണ് അവയുടെ അഭാവത്തിൽ ഒന്നുമാകാതെ പോയത്! സാക്ഷികളുടെ വില അത്രത്തോളമുണ്ട്. പക്ഷേ എന്തുചെയ്യാം ജീവനിൽ ഭയന്നും സമ്പത്തിൽ മയങ്ങിയും സാക്ഷികൾ കൂറുമാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ നീതി നിശ്ചലമാകുകയും കുറ്റവാളികൾ സ്വതന്ത്രരാകുകയും ചെയ്യും.എത്രയോ ഭീതിദമായ അവസ്ഥയാണ് ഇതെന്ന ചിന്ത നമ്മെ ഭാരപ്പെടുത്തേണ്ടതാണ്. ഇത്തരമൊരു ഭാരപ്പെടലും അസ്വസ്ഥതയും ചിന്തയും നല്കാൻ ഈശോ സിനിമയ്ക്ക് കഴിയുന്നുണ്ട്.

 എന്നാൽ, കാരണമോ സാഹചര്യമോ എന്തുതന്നെയായാലും  കൊലപാതകിയായ, കൊലപാതകം തുടരുമെന്ന നിശ്ചയിച്ചിരിക്കുന്ന ഒരാൾ സ്വയം പരിചയപ്പെടുന്നത് ഈശോയെന്ന പേരിലാകുന്നതും സിനിമയ്ക്ക് തന്നെ ഈശോ എന്ന പേരു നല്കിയതും എത്രത്തോളം സാധൂകരിക്കപ്പെടും എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു കൊലപാതകിയെ ഈശോയെന്ന രക്ഷകനായി അവതരിപ്പിക്കുന്നതിലാണ് ഇതിന്റെ ശീർഷകം അവമതിക്കപ്പെടേണ്ടത്.

നിയമം നീതി നടപ്പിലാക്കാതിരിക്കുമ്പോൾ നിയമം കൈയിലെടുക്കുന്നതുപോലെയുള്ള വീരേതിഹാസങ്ങൾ  പൊതുസമൂഹത്തിന് നല്കുന്ന പാഠം എന്തായിരിക്കുമെന്നും പ്രതികാരം കേന്ദ്രപ്രമേയമായി അവതരിപ്പിക്കപ്പെടുന്ന ചിത്രങ്ങളെ ഈശോ സിനിമയോട്  ബന്ധപ്പെടുത്തി  ചിന്തിക്കേണ്ടതുമുണ്ട്. പൊതുവെ വർത്തമാനകാലം വളരെ മലീമസമായ ഒരു വാർത്താലോകമാണ് സൃഷ്ടിക്കുന്നത്. നല്ലത് അപൂർവ്വം മാത്രമായി റിപ്പോർട്ട് ചെയ്യപ്പെടുകയും എന്നാൽ മോശം കാര്യങ്ങൾ വേണ്ടതിലുമധികം വിവരിക്കുകയും ചെയ്യുന്ന ഒരു രീതി പരക്കെയുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ബാല ലൈംഗികപീഡനങ്ങൾ.

നാദിർഷായുടെ ഈ സിനിമയുടെയും അടിയൊഴുക്ക് അതുതന്നെയാണ്. നമ്മുടെ കുഞ്ഞുമക്കൾ എവിടെവച്ചും ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്കയും ഭീതിയും ഇന്ന് ഓരോ മാതാപിതാക്കൾക്കുമുണ്ട്. അത്തരം ആശങ്കകളെ വർദ്ധിപ്പിക്കാനാണ് ഈശോ പോലെയുള്ള ചിത്രങ്ങൾ വഴിയൊരുക്കുന്നത്.  പ്രേക്ഷരുടെ മനസ്സിൽ അത് കൊളുത്തുന്ന അസ്വസ്ഥത ചെറുതുമല്ല. കല കലയ്ക്കുവേണ്ടിയോ ജീവിതത്തിന് വേണ്ടിയോ എന്ന ചോദ്യം കലയുടെ ആരംഭം മുതൽ ഉയർന്നിട്ടുള്ളതാണ്. കല സോദ്ദേശ്യമൊന്നും ആകണമെന്നില്ല. പക്ഷേ കാണുകയും വായിക്കുകയും കേൾക്കുകയും ചെയ്യുന്ന ഒരാളുടെ ഹൃദയത്തിൽ ഇത്തിരിയെങ്കിലും പ്രകാശം പരത്താനെങ്കിലും കലയ്ക്ക് കഴിയേണ്ടതല്ലേ. അതിന് പകരം ഉള്ളിലെ ഇത്തിരിവെളിച്ചത്തെക്കൂടി ഊതിയണയ്ക്കാനും ചുറ്റും ഇരുട്ടുപരത്താനുമാണ് ചിത്രത്തിന്റെ ടൈറ്റിൽ മുതൽ ഉള്ളടക്കംവരെയുള്ള കാര്യങ്ങളിൽ ഈശോ സിനിമ ശ്രമിക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ പരാജയം.

Related articles

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം, സാമ്പത്തിക വിജയം, ബിസിനസ് വിജയം, ജോലിവിജയം..എന്താണെങ്കിലും വേണ്ടില്ല വിജയിച്ചാൽ മതി. വിജയിക്കാത്തവൻ...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ പൊതുവെ മനോഹരം, സുന്ദരം എന്നൊക്കെ  നിർവചിക്കുമ്പോഴും അവ എല്ലാവരുടെയും കാര്യങ്ങളിലും എല്ലായ്പ്പോഴും...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ് സ്ഫടികം. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിക്കുന്ന അപ്പൻ, ശാസ്ത്രീയമായ നേട്ടങ്ങളിൽ മനസ്സ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ വരുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ സ്വന്തം ജീവിതം എറിഞ്ഞുടയ്ക്കാൻ വരെ തോന്നിപ്പോകും. ഇത്തരത്തിൽ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ വർഷങ്ങളോളം, ചിലപ്പോൾ ഒരു മനുഷ്യായുസ്സോളം തന്നെ നീണ്ടു പോകുന്ന കോടതിക്കേസുകളിൽ കുരുങ്ങി...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ സാധാരണക്കാരുടെ മകളായി ജനിച്ചുവളരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെയും പുരുഷകേന്ദ്രീകൃതമായ സമൂഹം അവളിൽ...

മധുര(മാകേണ്ട)മുള്ള ദാമ്പത്യങ്ങൾ

മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും പ്രോത്സാഹനവും മനസ്സിലാക്കലും  അടുപ്പവും മാത്രമല്ല  കണ്ണീരും സങ്കടവും വെറുപ്പും തെറ്റിദ്ധാരണയും  അകൽച്ചയും...

ക്ഷമയുടെ സന്തോഷങ്ങൾ; ഏറ്റുപറച്ചിലിന്റെയും

മനമോടാത്ത കുമാർഗ്ഗമില്ലെടോ.. കുമാരനാശാന്റെ പ്രശസ്തമായ ഒരു വരിയാണ് ഇത്. ആലോചിച്ചുനോക്കിയാൽ അത് ശരിയുമാണ്. ഏതൊക്കെ അവസരങ്ങളിൽ, എങ്ങനെയൊക്കെയാണ് മനസ്സ് കുതറിയോടിയിട്ടുള്ളത്? അതൊക്കെ നാം ദുഷ്ടരായതുകൊണ്ടായിരുന്നോ....