ജീവിക്കാം, ജീവിതങ്ങൾക്ക് പിന്തുണയാകാം

Share post:


മരിക്കാൻ പല കാരണങ്ങളുമുണ്ട്. അത്തരം കാരണങ്ങളിൽ പത്താമത് നില്ക്കുന്ന കാരണം ആത്മഹത്യയാണ്, ലോകമെങ്ങുമുള്ള മരണങ്ങളുടെ കണക്കെടുപ്പിലാണ് ആത്മഹത്യ പത്താമത്തെ കാരണമായിരിക്കുന്നത്. എട്ടുമുതൽ പത്തുലക്ഷം വരെ ആളുകൾ വർഷം തോറും ആത്മഹത്യ ചെയ്യുന്നതായിട്ടാണ് കണക്ക്. ഒരു കോടി മുതൽ രണ്ടുകോടി വരെ ആത്മഹത്യാശ്രമങ്ങളും വർഷത്തിൽ നടക്കുന്നുണ്ട്. സ്ത്രീകളെക്കാൾ പുരുഷന്മാരാണ് കൂടുതലായും ആത്മഹത്യ ചെയ്യുന്നത് എന്നത് ചിലരെയെങ്കിലും സംബന്ധിച്ചു പുതിയ കാര്യമായിരിക്കാം. കൂടുതലായും സ്ത്രീ ആത്മഹത്യകൾക്ക് ലഭിക്കുന്ന വാർത്താപ്രാധാന്യം തന്നെയാണ് ഈ സത്യത്തെ അപ്രധാനീകരിക്കുന്നത്. ലോകത്ത് നടക്കുന്ന ആത്മഹത്യയുടെ 17 ശതമാനവും ഇന്ത്യയിലാണ് സംഭവിക്കുന്നത്. അതിൽ തന്നെ കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ .

 ആത്മഹത്യ തടയുക, ആത്മഹത്യയ്ക്കെതിരെയുളള അവബോധം നല്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2003 മുതൽ വേൾഡ് സൂയിസൈഡ് പ്രിവെൻഷൻ ഡേ ആചരിക്കാറുണ്ട്. ലോകാരോഗ്യസംഘടനയുടെയും വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്തിന്റെയും സഹകരണത്തോടെ ഇന്റർനാഷനൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവെൻഷൻ ആണ് ഈ ദിനാചരണം നടത്തുന്നത്. പ്രവൃത്തിയിലൂടെ പ്രതീക്ഷ വളർത്തുക എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം.
 ചില സിനിമകളും സാഹിത്യകൃതികളും ആത്മഹത്യയെ മഹത്വവൽക്കരിക്കാറുണ്ട്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നത് വരും തലമുറയെ ആത്മഹത്യയിൽ നിന്ന് മോചിപ്പിക്കാൻ ഒരു പരിധിവരെ സഹായകരമാകും.അതുപോലെ ആത്മഹത്യയെ ന്യായീകരിക്കുന്ന വിധത്തിലുള്ള ഒരു സംസാരവും വീട്ടിലുണ്ടാകരുത്. വീടിനുള്ളിലെ ഇത്തരം സംസാരരീതികൾ വളർന്നുവരുന്ന തലമുറയെ ആത്മഹത്യാ ചായ്‌വിലേക്ക് നയിച്ചേക്കാം. നമ്മുടെ സംസാരം എപ്പോഴും ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ക്ഷതങ്ങളെ അതിജീവിക്കുന്ന ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുമായിരിക്കട്ടെ.

Related articles

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം...

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു...