Literary World

അയനം

മരണത്തിന്റെ ഗന്ധമുള്ളതെരുവുകളിൽ നിന്നുംജീവിതത്തിന്റെ വസന്തംതേടിയിറങ്ങിയതായിരുന്നു.പക്ഷെ,അഗ്‌നിയെരിഞ്ഞ കണ്ണുകളിൽചാരം മാത്രമേ അവശേഷിക്കുന്നുള്ളുഎന്നറിഞ്ഞപ്പോൾവഴികളൊക്കെ ഇടുങ്ങിയതായിരുന്നുസായാഹ്ന സൂര്യനെ തേടികടലോരത്തേക്ക് നടന്നപ്പോൾതിരമാലകളും എന്നെ നിരാശപ്പെടുത്തിപുലരിയോളം മണൽത്തരികളെചുംബിച്ചുറങ്ങിയ ഞാനറിഞ്ഞുഓരോ അസ്തമയത്തിന് ശേഷവുംഅതിമനോഹരമായൊരുപ്രഭാതമുണ്ടെന്ന്മഴനനഞ്ഞ ഓർമകളെചിതലെടുത്തെന്ന് വിലപിച്ച ഞാൻമഴയേറ്റുണർന്ന വിത്തുകളെ തിരഞ്ഞു.കണ്ണുകളിലേക്ക് പതിയെഇറങ്ങിവന്ന തണുപ്പിനെഅഗ്‌നിയിലേക്കെത്തിക്കാൻ,മനസ്സെന്ന...

അച്ഛന്റെ സൈക്കിൾ

അമ്മയ്ക്കും എനിക്കും തോന്നിയിരുന്നു അന്ന്, അച്ഛന് ഞങ്ങളേക്കാളിഷ്ടം ആ ഹീറോ സൈക്കിളിനോടായിരുന്നുവെന്ന് എനിക്ക് ഓർമ്മവച്ച നാൾമുതൽ  അച്ഛന്റെ  യാത്രകൾക്കൊപ്പം തന്നെ അവനുമുണ്ടായിരുന്നു  ഏത് മഞ്ഞിലും മഴയിലും  രാവിലെത്തന്നെയവനെ  അണിയിച്ചൊരുക്കിയിട്ടേ  അച്ഛൻ ഒരു കാലിച്ചായ പോലും കുടിക്കാറുള്ളൂമുന്നിലെ കുഞ്ഞുസീറ്റിൽ എന്നേയും പിന്നിലെ കാരിയറിൽ...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ എപ്പോഴത്തെയും ചിന്ത. ഇത് നിന്റെ ഇടമല്ല, എന്ന് സ്വദേശിയുടെ/വീട്ടുകാരന്റെ  ഓരോ ചലനവും ഭാവവും അയാളെ എപ്പോഴും ഓർമിപ്പിച്ചുക്കൊണ്ടേയിരിക്കും. സ്വയം ഒരധികപ്പറ്റ്...

കൃഷിക്കാരൻ

യശ്ശ:ശരീരനാം കർഷകൻ നട്ടൊരുതണലൊരുക്കുന്ന പൂമരച്ചില്ലയിൽകയറുടക്കി കുരുക്കു മുറുക്കുന്നചെളിനിറഞ്ഞ കൃഷിക്കാരനാണിയാൾ!തലതിരിഞ്ഞോരു കാലക്രമങ്ങളിൽമഴപെറുക്കി കുടഞ്ഞ നിലങ്ങളിൽവിളയിറക്കി തകർന്ന ശിഷ്ടങ്ങളേ...പരിതപിക്കുന്ന പരാതിയാണിന്നയാൾകരുതലില്ലാത്ത കാറ്റിന്റെ കൈകളാൽകുലതരാതെ പിടഞ്ഞ തൈവാഴകൾജലനിരപ്പിന്റെ നീണ്ട സമാധിയിൽവേരുനീറി തളർന്നോരു വിത്തുകൾ!പുരനിറച്ചും കടംകൊണ്ട തുണ്ടുകൾപണിമടുത്തോരടുപ്പിൽ ചിലന്തികൾഅനുഗ്രഹം...

അക്രമാസക്തരാകുന്ന പുലികൾ

ചില മുയലുകൾ ഇങ്ങനെയാണ്പച്ചിലത്തുരുത്തിലൂടെ പാഞ്ഞുവരുംഉറക്കം തൂങ്ങുന്ന പുള്ളിപ്പുലികൾക്ക് മുന്നിൽപ്രലോഭനത്തിന്റെ തിരുമുൽക്കാഴ്ചയാകുംപുലിയൊന്ന് മുരണ്ടു തിരിഞ്ഞുകിടന്നാലുംപോകുവാൻ മുയലിന് മനസ്സില്ലതൊട്ടുതൊട്ടങ്ങനെ വന്ന്പുലിയുടെ പുള്ളിയിൽ ചിത്രം വരയ്ക്കുംമൂരി നിവർന്ന്മൂകതപറ്റിമരച്ചുവടു മാറിക്കിടന്നാലുംമുയൽ പോവുകയില്ലഅവന്റെ കോമ്പല്ലുകളിലരഞ്ഞരഞ്ഞ്അന്നനാളത്തിൽ ഞെരിഞ്ഞു കുഴഞ്ഞ്അവന്റെ ജീവകോശങ്ങളിൽ സംക്രമിച്ച്കാടിനെ...

ബുദ്ധഗുഹ

ബുദ്ധൻ ഈറൻ നിലാവായി നിൽക്കുകിൽ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക. എങ്കിലും ബുദ്ധാ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ?സ്‌നേഹവെള്ളരിപ്രാവായ്...

അതിർത്തിയിലെ പുളിമരം

ആരും നട്ടുവളർത്താതെ  തന്നെ വളർന്നു വന്നഒരു പുളിമരം ഉണ്ടായിരുന്നുഎന്റേയും  പോളിയുടെയും പറമ്പുകളുടെ   അതിരിൽ.  ഞങ്ങളും  ചേച്ചിമാരും കൂടി  അതിന്റെ  ചോട്ടിലിരുന്നുമണ്ണപ്പം ചുട്ടും കുഞ്ഞിപ്പെര കെട്ടിയും  കളിക്കുമായിരുന്നു അന്ന്.ചാറ്റൽമഴയും വെയിലും കൊള്ളിക്കാതെ  മരം...

വാർദ്ധക്യത്തിലെ വിളക്കുകൾ

സർഗ്ഗാത്മകതയും പ്രായവും തമ്മിൽ ബന്ധമുണ്ടോ? ഒരു പ്രായത്തിന് ശേഷം നമ്മുടെ എഴുത്തുകാർക്കെന്തു കൊണ്ടാണ് ക്രിയാത്മകമായ സംഭാവനകൾ  നല്കാൻ കഴിയാതെ പോകുന്നത്? നമ്മുടെ മലയാളത്തിലെ മുൻതലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും പേനകളിലെ മഷിയുണങ്ങിപ്പോയിട്ടുണ്ട്. ഒരുകാലത്ത് അതിശയിപ്പിക്കുന്ന...

ജീവിതം ആസ്വദിക്കാം നോക്കിക്കേ…….

 ശ്രദ്ധാലുവായ ഒരു ഓട്ടക്കാരനെപോലെ നമ്മൾ ചരിത്രം സൃഷ്ടിക്കാനുള്ള പരക്കംപാച്ചിലിലാണ്. എത്രയൊക്കെ നേടിയെടുത്താലും സ്ഥിരതയില്ലത്ത നമ്മുടെ മനസ് വീണ്ടും ആർത്തിയോടെ മറ്റൊന്നിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ടെയിരിക്കും. കുറച്ചുമാത്രം സംസാരിച്ച്..., അതികം ആകുലപ്പെട്ട് , പ്രായമാകുന്നതിനു...

രാജലക്ഷ്മിയുടെ ഓർമ്മകൾക്ക് മുൻപിൽ

1965 ജനുവരി 18 ന് മലയാളസാഹിത്യത്തെ നടുക്കിക്കൊണ്ട് ഒരു ആത്മഹത്യ നടന്നു. രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മസംഘർഷങ്ങളുടെ നെരിപ്പോടിൽ  സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയത് അന്നേ ദിവസമായിരുന്നു.നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന് പറയും പോലെ...

ആകാശം കടൽ വരയ്ക്കുന്നു

നോക്കൂ,പകലിൽനിന്നു കടംവാങ്ങിയസായാഹ്നം,ആകാശവിതാനത്ത്മേഘത്തൂവൽ കൊണ്ട്ചിത്രം വരയ്ക്കുന്നത്. നമ്മൾ കണ്ടിട്ടുംകാണാതെ പോകുന്നവികൃത ജന്മങ്ങളേവളരെ സൂക്ഷ്മതയോടെക്യാൻവാസിന്റെ വിസ്തൃതിയിൽഅടയാളപ്പെടുത്തുന്നത്. പ്രണയത്താൽ വാചാലരായരണ്ടുപേരേ നോക്കൂ....ഒരുപക്ഷേ, അവർ ചിലപ്പോൾനമ്മൾ തന്നെയായിരിക്കാം. നിന്റെ നാസികത്തുമ്പിലേ വേർപ്പിന്സായാഹ്നസൂര്യൻ തന്ന തിളക്കവും,കൂടണയാൻ,തിരികേ പറക്കാൻചിറകു നനയ്ക്കുന്ന പക്ഷിയുടെകണ്ണിലെ പ്രതീക്ഷയുംഒട്ടും ചോർന്നു പോകാതെഉപ്പുകാറ്റിന്റെ...

മഴത്തുള്ളി പഠിപ്പിക്കുന്നത്

ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്നഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ? മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായിതാഴേക്ക് പറക്കുമ്പോൾ തൊട്ട്,എന്തൊരു ആവേശമാണതിന്. അതിനെ കാത്തിരിക്കുന്ന ഓരോരോ ജീവിതങ്ങളേയും കൃത്യമായി അറിയുന്നുണ്ടത്. ദാഹിച്ചു വലഞ്ഞിരിക്കുന്നഒരു കിളിക്കുഞ്ഞിന്റെ തൊണ്ടയിലത്കുടിനീരാവുംചുട്ടുപൊള്ളിക്കിടക്കുന്നഒരു മണൽത്തരിയുടെ നെഞ്ചിൽ കുളിർജലംതളർന്നു കിടക്കുന്നഒരു കുഞ്ഞു ചെടിയുടെ വേരിൽ അമൃതകണമാവും...