കൂറ്റൻ മച്ചോടുകൂടിയ ആശ്രമത്തിന്റെ അർദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചപ്പോയാണ് ഗാന്ധിയും ഭീമും ആലോചനയിൽ കയറിയ കാലം മുതൽ പരതി കൊണ്ടിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം ഭാഗികമായെങ്കിലും കിട്ടിയത്. 'എത്രയോ പാടുപെട്ടാണ് ഞാൻ...
കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ?
ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും...
''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു. പല്ലുകൾ വല്ലാതെ പുറത്തേയ്ക്ക് തള്ളി നിൽക്കുന്നതുകൊണ്ട് അവനെപ്പോഴും...
പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ മിഠായികൾ തരും അവർ .പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന് അവിടെ...
ബുദ്ധൻ ഈറൻ നിലാവായി നിൽക്കുകിൽ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക.
എങ്കിലും ബുദ്ധാ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ?സ്‌നേഹവെള്ളരിപ്രാവായ്...
ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കും അയാൾ.
പിന്നെ പ്രാണികളേയും പുഴുക്കളേയും അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ തടിയിലോ...
പറഞ്ഞറിയിക്കാനാകാത്ത ഒരു ഭാഷയുടെ പേരാണല്ലോ കവിത. ഹൃദയത്തിന്റെ ഭാഷ. അത്തരത്തിൽ ഒരു ഭാഷയെ അതിന്റെ എല്ലാ തീവ്രതയോടും തീഷ്ണതയോടും കൂടി വരച്ചിട്ട വിശ്വപ്രസിദ്ധ ചിലിയൻ കവിയാണ് പബ്ലോ നെരൂദ. തന്റെ വാക്കുകൾക്കൊണ്ട് വായനക്കാരന്റെ...
അടുക്കള ഒരു സാമ്രാജ്യമാണ്.
ചക്രവർത്തിക്ക് വേണ്ടാത്ത
ഒരേയൊരു സാമ്രാജ്യം
ജന്മാന്തരങ്ങളായി
ചക്രവർത്തിനിമാർ മാത്രം ഭരിച്ച, സാമ്രാജ്യം.
വെണ്ണക്കൽ മാളികകളില്ല,
കോട്ടകൊത്തളങ്ങളില്ല
ആനയും അമ്പാരിയും
തോഴികളും ഭടന്മാരും
ഇല്ലേയില്ല
എന്നിട്ടും അതൊരു സാമ്രാജ്യമാണ്.
ഒരു ഒറ്റയാൾ സാമ്രാജ്യം.
യുദ്ധം ചെയ്യുന്നതും
യുദ്ധം ജയിക്കുന്നതും
കാഹളം ഊതുന്നതും
ജയഭേരി മുഴക്കുന്നതും
ചക്രവർത്തിനി തന്നെ.
നിങ്ങൾക്ക് ചക്രവർത്തിനിയെ സ്‌നേഹിക്കാം
സ്‌നേഹിക്കാതിരിക്കാം
അനുസരിക്കാം
അനുസരിക്കാതിരിക്കാം....
പക്ഷേ
അടുക്കള സാമ്രാജ്യത്തിൽ നിന്ന്
ചക്രവർത്തിനിയെ...
ശ്രദ്ധാലുവായ ഒരു ഓട്ടക്കാരനെപോലെ നമ്മൾ ചരിത്രം സൃഷ്ടിക്കാനുള്ള പരക്കംപാച്ചിലിലാണ്. എത്രയൊക്കെ നേടിയെടുത്താലും സ്ഥിരതയില്ലത്ത നമ്മുടെ മനസ് വീണ്ടും ആർത്തിയോടെ മറ്റൊന്നിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ടെയിരിക്കും. കുറച്ചുമാത്രം സംസാരിച്ച്..., അതികം ആകുലപ്പെട്ട് , പ്രായമാകുന്നതിനു...
വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.