Literary World

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക് ബാധ്യതയാണ്, വിദേശികൾക്ക് ചർച്ച.മാധ്യമങ്ങൾക്ക് ആഘോഷമാണ്, ആയുധ വ്യാപാരികൾക്ക് അവസരം. മനുഷ്യത്വമുള്ളവർക്ക് ആശങ്കയാണ്, പക്ഷം പിടിക്കുന്നവർക്ക് ആവേശം.ഭൂമിക്ക് ഒടുങ്ങാത്ത ശാപമാണിത്, മാനവരാശിയുടെ സമ്പൂർണ്ണ പരാജയവും. വിജയ് പി. ജോയി

കൊയ്യുന്നവൻ

ചികഞ്ഞെടുത്ത വയലുകളിൽഓർമ്മകളുടെ കണ്ണീരണിഞ്ഞവസന്തത്തിന്റെയുംസ്വപ്നങ്ങളുടെയും ഇടയിൽജീവിതത്യാഗവും പേറിപലതും കൊയ്തെടുത്തവനാണ്അന്ധകാരത്തിന്റെനിർജ്ജീവമായ തെരുവിൽഭിക്ഷാടനത്തിന്റെഇരുൾമൂടിയ കണ്ണുകളിൽസ്വപ്നങ്ങളത്രയും വിതച്ചത്കൊയ്തെടുക്കാൻ കഴിഞ്ഞില്ല താണ്ടാനുണ്ട് ദൂരങ്ങളിനിയുംപെയ്തുതോർന്ന മഴയുടെനേർത്ത പാളിനോക്കികാവൽഭടന്മാരെ പോലെതീക്ഷ്ണത നിറഞ്ഞ കണ്ണുകളെസാക്ഷിയാക്കി കൊയ്തെടുക്കാനിറങ്ങിപക്ഷേവേർതിരിച്ചെടുക്കാൻ കഴിയാത്തവിധംശിഥിലമായികൊണ്ടിരിക്കുന്നബന്ധങ്ങളുടെ ഓളപ്പരപ്പിൽകൊയ്യുന്നവൻ എന്നേയ്ക്കുമായികുഴിമാടങ്ങളിൽ അടക്കപ്പെട്ടവനായിമാറുകയായിരുന്നുഎന്നിലെ വിസ്മൃതിയിലാണ്ടഈ വർത്തമാനകാലത്തിൽഇനിയും കൊയ്തെടുക്കാനായുന്നവയലുകൾ...

നോവുതീനികൾ

കൊരുത്തനോട്ടങ്ങൾക്കിടയിൽവരണ്ടകടൽ ദാഹങ്ങളുടെതിര നൃത്തംതല തല്ലിക്കേഴുന്നമൗനത്തിന്റെ മേലങ്കിനെടുകെ പിളർത്തിവരിയുടക്കപ്പെട്ടവാക്കുകൾപിച്ച നടക്കാൻശ്രമിക്കുംഇരു ധ്രുവങ്ങളിലുംമറ്റൊരു ധ്രുവത്തിന്റെകുടിയേറ്റ സ്വപ്നങ്ങളുടെസ്മാരക ശിലകളിൽരക്ത പുഷ്പങ്ങളുടെരേഖാചിത്രങ്ങൾഅനാവരണം ചെയ്യപ്പെടുംമുറിവുകളുടെ വസന്തംഅധരങ്ങളിൽവേനൽ വിരിക്കുകയുംവിളറിയ റോസാദളങ്ങൾക്ക്ഒറ്റുകൊടുക്കുകയും ചെയ്യുംവാക്കുകളുടെവറുതിയിൽനിസ്സംഗതരണ്ട് നിഴലുകൾചുംബിക്കുന്നത് കാക്കുംവാചാലതയുടെമുഖം മൂടികളിൽമിതഭാഷിയുടെ വചനങ്ങൾആവർത്തിക്കപ്പെടുംചലനം ചതിയ്ക്കുംനിശ്ചലതയുടെ പാനപാത്രംനിറഞ്ഞുതൂവുംകർണ്ണപുടങ്ങളിൽചിലമ്പി ചിതറുന്ന...

അച്ഛന്റെ സൈക്കിൾ

അമ്മയ്ക്കും എനിക്കും തോന്നിയിരുന്നു അന്ന്, അച്ഛന് ഞങ്ങളേക്കാളിഷ്ടം ആ ഹീറോ സൈക്കിളിനോടായിരുന്നുവെന്ന് എനിക്ക് ഓർമ്മവച്ച നാൾമുതൽ  അച്ഛന്റെ  യാത്രകൾക്കൊപ്പം തന്നെ അവനുമുണ്ടായിരുന്നു  ഏത് മഞ്ഞിലും മഴയിലും  രാവിലെത്തന്നെയവനെ  അണിയിച്ചൊരുക്കിയിട്ടേ  അച്ഛൻ ഒരു കാലിച്ചായ പോലും കുടിക്കാറുള്ളൂമുന്നിലെ കുഞ്ഞുസീറ്റിൽ എന്നേയും പിന്നിലെ കാരിയറിൽ...

മരിച്ചവന്റെ ഫേസ്ബുക്ക്

മരിച്ച സുഹൃത്തിന്റെ ഫേസ്ബുക്ക്ഇപ്പോഴും ചിരിച്ചു കിടക്കുന്നു!ഫേസ്ബുക്കിനറിയുമോഅതിന്റെ ഉടമ ജീവിച്ചിരിപ്പില്ല എന്ന്?ചിരിച്ചിത്രങ്ങൾ നിരത്തി വച്ച്അത് പുതിയ സൗഹൃദങ്ങളെസ്വാഗതം ചെയ്യുന്നു...ആഘോഷ രാവുകളെആൽബത്തിൽ നിറച്ച്ജീവന്റെ നാടകംവൃഥാ കെട്ടിയാടുന്നു!പ്രതികരണങ്ങളുടെ,ആഹ്‌ളാദ നിമിഷങ്ങളുടെ,രോഷത്തിന്റെ,പ്രണയത്തിന്റെപൂമാലകൾ കോർത്ത്ഭിത്തിയിൽ തൂക്കിയിടുന്നു...നിശ്ചലചിത്രങ്ങളുംചലനചിത്രങ്ങളുംപ്രദർശനശാലയൊരുക്കിയമുഖപ്പുസ്തക ഭിത്തിയിൽമരണവാർത്ത അറിഞ്ഞവഴിപോക്കന്റെ നെടുവീർപ്പ്!സുഹൃത്തിന്റെനിശബ്ദമായ തേങ്ങൽ...മരിച്ച...

ബുദ്ധഗുഹ

ബുദ്ധൻ ഈറൻ നിലാവായി നിൽക്കുകിൽ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക. എങ്കിലും ബുദ്ധാ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ?സ്‌നേഹവെള്ളരിപ്രാവായ്...

അയനം

മരണത്തിന്റെ ഗന്ധമുള്ളതെരുവുകളിൽ നിന്നുംജീവിതത്തിന്റെ വസന്തംതേടിയിറങ്ങിയതായിരുന്നു.പക്ഷെ,അഗ്‌നിയെരിഞ്ഞ കണ്ണുകളിൽചാരം മാത്രമേ അവശേഷിക്കുന്നുള്ളുഎന്നറിഞ്ഞപ്പോൾവഴികളൊക്കെ ഇടുങ്ങിയതായിരുന്നുസായാഹ്ന സൂര്യനെ തേടികടലോരത്തേക്ക് നടന്നപ്പോൾതിരമാലകളും എന്നെ നിരാശപ്പെടുത്തിപുലരിയോളം മണൽത്തരികളെചുംബിച്ചുറങ്ങിയ ഞാനറിഞ്ഞുഓരോ അസ്തമയത്തിന് ശേഷവുംഅതിമനോഹരമായൊരുപ്രഭാതമുണ്ടെന്ന്മഴനനഞ്ഞ ഓർമകളെചിതലെടുത്തെന്ന് വിലപിച്ച ഞാൻമഴയേറ്റുണർന്ന വിത്തുകളെ തിരഞ്ഞു.കണ്ണുകളിലേക്ക് പതിയെഇറങ്ങിവന്ന തണുപ്പിനെഅഗ്‌നിയിലേക്കെത്തിക്കാൻ,മനസ്സെന്ന...

മഴയ്‌ക്കൊപ്പം…

പുറത്ത്  മഴ പെയ്യുന്നു... മഴയിലേക്ക്  നീ നിന്റെ ഹൃദയവാതിലുകൾ തുറന്നിടുക, ആർത്തലച്ചും വിതുമ്പിയും ക്ഷമയോടെയും പല വിധത്തിലും ഭാവത്തിലും പെയ്യുന്ന മഴയെ ഒരു നിമിഷം ധ്യാനിക്കുക. മിഴിയടച്ചും മനമൊരുക്കിയും മഴയെ നോക്കുക... ഓരോ മഴയ്ക്ക് പിന്നിലും ദൈവം  രചിക്കുന്ന അത്ഭുതങ്ങൾ ഓർമിക്കുക. അപ്പോൾ ഓരോ...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു മുളയ്ക്കാൻനിലമാകുന്നവൾസ്വയം തളിർത്ത്, പൂവിട്ട്,ഫലമാകുന്നവൾ.അവളൊരു ഉർവര ഭൂവാണ്വൻ വൃക്ഷങ്ങളുടെവേരിന്നാഴങ്ങളെതന്റെ ഉള്ളിലൊളിപ്പിച്ചവൾ. നിഥിലാ എസ്. ബാബു

ഒറ്റ മരം / മനുഷ്യൻ

ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കും അയാൾ. പിന്നെ പ്രാണികളേയും പുഴുക്കളേയും അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ തടിയിലോ...

പട്ടാളക്കാരുടെ പകർച്ചകൾ

പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ മിഠായികൾ തരും അവർ .പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന് അവിടെ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം ഓർമ്മകളുടെ ആകെത്തുകയാണ് മനുഷ്യൻ ജ്ഞാനഭാരം : ഇ സന്തോഷ് കുമാർ. ഗൃഹാതുരത്വത്തിന്റെ ഓട്ടോഗ്രാഫ് പേജുകളിൽ 90കളുടെ അവസാനം വരെ യൗവനം  നൊമ്പരപ്പെട്ടു....