Memory

കാവാലം ദേശത്തെ കലാഹൃദയം!

കുട്ടനാടന്‍ കായലാല്‍ ചുറ്റപ്പെട്ട കാവാലം ദേശം...അവിടെ ഭൂജാതനായ കാവാലം നാരായണപ്പണിക്കര്‍...കവിത്വം, നാടകത്തം എന്നിവയാല്‍ സാംസ്ക്കാരികകേരളത്തിന്‍റെ കലാമുഖപുസ്തകത്തില്‍ നിറവുള്ള അക്ഷരങ്ങളാല്‍ എഴുതപ്പെട്ടു, അദ്ദേഹത്തിന്റെ നാമം! മനോഹരമായ, തനിമയാര്‍ന്ന പ്രകൃതിയുടെ മടിത്തട്ടില്‍ പിറന്ന വ്യക്തിത്വമായതുകൊണ്ടുതന്നെയാവണം കാവാലം നാരായണപ്പണിക്കര്‍...

സത്യം; ആ ഓർമ്മ മതി എക്കാലവും ജീവിക്കാൻ

മറവിയുടെ മഞ്ഞുവീണ ജാലകവാതിൽ കൈ കൊണ്ട് തുടച്ചു വൃത്തിയാക്കുമ്പോൾ തെളിഞ്ഞുവരുന്ന ഓർമ്മകൾക്ക് വല്ലാത്ത വ്യക്തതയുണ്ട്. അത്തരമൊരു ഓർമ്മയിൽ വർഷമിത്ര കഴിഞ്ഞിട്ടും പുതുമ  മായാത്ത ഒരു രംഗമുണ്ട്. എന്റെ പപ്പയെ ഞാൻ അവസാനമായി കണ്ട...

എന്റെ അച്ചെ

എന്റെ പിതാവിനെ ഞങ്ങൾ വിളിച്ചിരുന്നത് അച്ചെ എന്നാണ്. അച്ചെ വാത്സല്യനിധിയായ ഒരു പിതാവായിരുന്നു. അച്ചെയും അമ്മച്ചിയും ഒരുമിച്ചുള്ള ജീവിതം ഞങ്ങൾ കുട്ടികൾക്ക് അക്ഷരാർത്ഥത്തിൽ സ്വർഗ്ഗതുല്യമായിരുന്നു. അച്ചെയ്ക്കു കൂടുതൽ ഇഷ്ടം അവരോടാണ് എന്നു പറഞ്ഞ്...

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു ദൂരെയായിരുന്നില്ല ഞങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ. കോട്ടയം ജില്ലയിലെ വാഴൂർ ചാമംപതാൽ കന്നുകുഴി കർഷക ഗ്രന്ഥശാല പേരുപോലെതന്നെ കർഷകരുടേതായിരുന്നു; ഇന്നും അങ്ങനെതന്നെ.ഒരുപക്ഷേ,...

ബേപ്പൂര്‍ സുല്‍ത്താന്‍ – മാംഗോസ്റ്റീന്‍ ചുവട്ടിലെ മാനവികത

അങ്ങ് തെക്കന്‍നാട്ടില്‍നിന്നും വൈക്കത്തുകാരന്‍ ബഷീര്‍ ഇങ്ങു മലബാറില്‍ കോഴിക്കോട് ബേപ്പൂരിലെ സുല്‍ത്താനായി സ്വയം അവരോധിതനായത് വിവാഹശേഷമാണ്. വേറിട്ടൊരു സിംഹാസനം സ്വയം തീര്‍ത്തുകൊണ്ട് നാടന്‍ശീലുകളാല്‍ കഥകള്‍ തീര്‍ത്തുകൊണ്ട് വൈക്കം മുഹമ്മദ്‌ ബഷീര്‍ ആസ്വാദകരുടെ വായനാവാസനയെ...

വര്‍ഗ്ഗ-വര്‍ണ്ണവിവേചനത്തെ വായ്ത്താരിയാല്‍ വെല്ലുവിളിച്ചയാള്‍

ചടുലമായ ആ ചുവടുകള്‍ക്ക് പിറകിലെ ആത്മവിശ്വാസത്തിന്റെ അടിത്തറ അധമബോധത്തിന്റേതായിരുന്നു....കറുത്ത വര്‍ഗ്ഗക്കാരനു നേരിടേണ്ടിവന്ന അവഗണനകള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി വര്‍ഗ്ഗ-വര്‍ണ്ണ വൈജാത്യങ്ങളില്ലാതെ ലോകത്തുള്ള സര്‍വ്വരേയും തന്‍റെ മാസ്മരിക സംഗീത-നൃത്തമികവുകൊണ്ട് താളനിബദ്ധരാക്കുക എന്നതായിരുന്നു....കറുത്ത വര്‍ഗ്ഗക്കാരന്‍ എന്ന...